ലയണൽ മെസ്സി: 2014 ലോകകപ്പിന്റെ ഫൈനലിൽ എത്തിയെങ്കിലും ദൗർഭാഗ്യവശാൽ കിരീടം നഷ്‌ടമായ മുപ്പത്തിനാലു വയസുള്ള മെസിക്ക് ലോകകിരീടം സ്വന്തമാക്കാൻ അവസാനത്തെ അവസരമായിരിക്കുമിത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ: മെസിയെപ്പോലെ തന്നെ കരിയറിലെ അഞ്ചാമത്തെ ലോകകപ്പ് പോരാട്ടത്തിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇറങ്ങുന്നത്. 2006ൽ ലോകകപ്പ് അരങ്ങേറ്റം കുറിച്ച താരത്തിന് ഇപ്പോൾ 37 വയസ്സാണ് എന്നതിനാൽ തന്നെ അടുത്ത ലോകകപ്പ് കളിക്കാൻ റൊണാൾഡോ ഉണ്ടാകാൻ സാധ്യത കുറവാണ്.
ലൂക്കാ മോഡറിക്: താരതമ്യേനെ ദുർബലരായ ക്രൊയേഷ്യൻ ടീമിനെ കഴിഞ്ഞ ലോകകപ്പിന്റെ ഫൈനൽ വരെയെത്തിച്ച് അത്ഭുതങ്ങൾ സൃഷ്‌ടിച്ച ലൂക്ക മോഡ്രിച്ച് ഇത്തവണ തന്റെ അവസാനത്തെ ലോകകപ്പിനു തന്നെയാണ് ഇറങ്ങുന്നതെന്ന കാര്യത്തിൽ സംശയമില്ല. 2006ൽ തന്റെ ആദ്യത്തെ ലോകകപ്പ് കളിച്ച് കഴിഞ്ഞ ലോകകപ്പിലെ ഗോൾഡൻ ബോൾ സ്വന്തമാക്കിയ മുപ്പത്തിയാറു വയസുള്ള താരം ലോകകപ്പിനു ശേഷം തന്റെ ഇന്റർനാഷണൽ കരിയർ അവസാനിപ്പിക്കാനും സാധ്യതയുണ്ട്.
റോബർട്ട് ലെവൻഡോസ്‌കി: നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരൻ ആണെങ്കിലും കഴിഞ്ഞ തവണ തന്റെ ആദ്യത്തെ ലോകകപ്പ് കളിച്ച ലെവൻഡോസ്‌കി ഇത്തവണയും പോളണ്ടിനെ ടൂർണമെന്റിൽ എത്തിക്കാൻ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. മുപ്പത്തിമൂന്നു വയസുള്ള താരത്തെ സംബന്ധിച്ചും ഇനിയൊരു ലോകകപ്പിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്. പോളണ്ടിന് ലോകകപ്പ് പ്രതീക്ഷ ഇല്ലെങ്കിലും ടൂർണമെന്റിൽ തന്റെ ആദ്യത്തെ ഗോൾ കുറിക്കുകയെന്ന ലക്ഷ്യം ലെവൻഡോസ്‌കിക്ക് തീർച്ചയായും ഉണ്ടാകും.
സെർജിയോ ബുസ്‌ക്വറ്റ്സ് ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായ ബുസ്‌ക്വറ്റ്സ് തന്റെ അവസാനത്തെ ലോകകപ്പിനു സ്പെയിൻ ടീമിന്റെ നായകനായാണ് എത്തുന്നത്