വരാൻപോകുന്ന ഖത്തർ ലോകകപ്പ് ക്രിസ്ത്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നീ ഇതിഹാസങ്ങളുടെ അവസാന ലോകകപ്പ് എന്ന പേരിലായിരുന്നു പ്രശസ്തമാവേണ്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ആ ലോകകപ്പിൽ ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് ഇതിഹാസത്തിന്റെ പങ്കാളിത്തം സംശയത്തിന് നിഴലിൽ ആയിരിക്കുകയാണ്.
സംശയത്തിന്റെ നിഴലിൽ എന്നതിനേക്കാൾ ഏറെക്കുറെ അസാധ്യമാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ ഖത്തർ ലോകകപ്പ് പങ്കാളിത്തം എന്നു തുറന്നു സമ്മതിക്കേണ്ടിവരും. നിലവിലെ യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയും തുർക്കിയും മാസിഡോണിയ ഉൾപ്പെടുന്ന ശക്തന്മാരുടെ ഗ്രൂപ്പിൽ നിന്നും എലിമിനേഷൻ പ്ലേ ഓഫ് കളിച്ചു- അതിൽനിന്ന് ഒരു ടീമിനെ മാത്രമേ ലോകകപ്പിൽ കളിക്കാൻ സാധിക്കുകയുള്ളൂ.
എന്നാൽ യഥാർത്ഥത്തിൽ പോർച്ചുഗൽ ഇതിനോടകം ലോകകപ്പിന് യോഗ്യത നേടിയിരുന്നു. അതേസമയം ഇത് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുകയില്ല. യോഗ്യതാ മത്സരത്തിൽ സെർബിയക്കെതിരെ അവസാനനിമിഷം ക്രിസ്ത്യാനോ റൊണാൾഡോ നേടിയ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ഇപ്പോൾ പോർച്ചുഗൽ ഒന്നാം സ്ഥാനക്കാരായി ഇതിനോടകംതന്നെ ലോകകപ്പ് യോഗ്യത ഉറപ്പിക്കുമായിരുന്നു.
ഗോൾ ലൈൻ ടെക്നോളജി ഉപയോഗിച്ചിരുന്നെങ്കിൽ ആ ഗോൾ ലഭിക്കുമായിരുന്നു. ആതിഥേയ രാജ്യത്തിന്റെ ഫുട്ബോൾ അസോസിയേഷനും, എവേ മത്സരം കളിക്കാനെത്തുന്ന രാജ്യത്തിന്റെ ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഗോൾ ലൈൻ ടെക്നോളജി ഉപയോഗിക്കുന്ന കാര്യത്തിൽ ധാരണയിലെത്തിയിരുന്നെങ്കിൽ അത് ഉപയോഗിക്കാമായിരുന്നെന്ന് മത്സരത്തിന് ശേഷം യുവേഫ വ്യക്തമാക്കിയിരുന്നു.
പോർച്ചുഗൽ ഫുട്ബോൾ അസോസിയേഷനും സെർബിയൻ ഫുട്ബോൾ ഫെഡറേഷനും ഇതുസംബന്ധിച്ച് ധാരണയിലെത്താൻ ആവശ്യത്തിലധികം സമയമുണ്ടായിരുന്നു എന്നാൽ ഇക്കാര്യത്തിൽ അവർ കാണിച്ച അനാസ്ഥ ക്രിസ്ത്യാനോ റൊണാൾഡോ എന്ന പ്രതിഭയോട് ചെയ്തത് കൊലച്ചതിയായി ചരിത്രപുസ്തകങ്ങളിൽ വ്യാഖ്യാനിക്കപ്പെടും, ആ കൊലച്ചതി ആണ് ഇന്ന് അദ്ദേഹം നേരിടുന്ന ദുർഘടാവസ്ഥയ്ക്ക് പ്രധാനകാരണം…