സജീവ ക്രിക്കറ്റിൽ നിന്നും ദീർഘകാലമായി അകന്നു നിൽക്കുന്ന മലയാളി പേസ് ബൗളർ ശ്രീശാന്ത് ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വരുവാൻ തയ്യാറെടുക്കുകയായിരുന്നു. റെഡ് ബോൾ ക്രിക്കറ്റ് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു ദേശീയ ഫുട്ബോളിലേക്ക് മടങ്ങി വരിക എന്നതായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം.
എന്നാൽ മലയാളി താരം ശ്രീശാന്തിന്റെ മോഹങ്ങൾ ഇപ്പോൾ തകർന്നിരിക്കുകയാണ്, ആഭ്യന്തരക്രിക്കറ്റിൽ മികവ് തെളിയിച്ച ശേഷം വീണ്ടും ദേശീയ ശ്രദ്ധ ആകർഷിക്കുകയായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. പുതിയ സാഹചര്യത്തിൽ അത് നടക്കില്ല എന്നത് ഉറപ്പാണ്.
കോവിഡ് 19 വൈറസ് വീണ്ടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രഞ്ജിട്രോഫി മത്സരങ്ങൾ ഉപേക്ഷിക്കുവാൻ ആണ് ബി സി സി ഐയുടെ തീരുമാനം ഇത് ശ്രീയുടെ തിരിച്ചുവരവിന് വിലങ്ങു തടിയാണ്. രഞ്ജി ട്രോഫിക്ക് പുറമെ കേണല്‍ സി കെ നായിഡു ട്രോഫി, സീനിയര്‍ വനിതകളുടെ ടി20 ലീഗ് മത്സരങ്ങളും ബിസിസിഐ മാറ്റിവെച്ചിട്ടുണ്ട്.
ഈ മാസം 13 മുതല്‍ ആയിരുന്നു രഞ്ജി ട്രോഫി മത്സരങ്ങള്‍ തുടങ്ങേണ്ടിയിരുന്നത്. കേരളത്തിന്റെ ആദ്യ മത്സരം വിദര്‍ഭക്കെതിരെ ബെംഗലൂരുവിലാണ് നിശ്ചയിച്ചിരുന്നത്. എസ് ശ്രീശാന്തടക്കം നിരവധി താരങ്ങളുടെ തിരിച്ചുവരവ് സ്വപ്‌നങ്ങളാണ് ഇതോടെ ത്രിശങ്കുവില്‍ ആയിരിക്കുന്നത്.