സൗത്ത് അമേരിക്ക ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ അപരാചിത കുതിപ് തുടർന്ന് ബ്രസീലും അർജന്റീനയും.ബ്രസീൽ ബൊളീവിയ എതിരില്ലാത്ത നാലു ഗോളുകൾക്കും അർജന്റീന ഇക്വഡോറിനോട് ഓരോ ഗോൾ വീതം നേടി സമനിലയിലും പിരിഞ്ഞു.
ഇരു മത്സരങ്ങളും ഇന്ത്യൻ സമയം രാവിലെ 5 മണിക്കാണ് ആരംഭിച്ചത്. നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീൽ തുടക്കം മുതലേ ആക്രമിച്ചു കളിച്ചു.അതിന് ഫലമെന്നോണം 24 ആം മിനുട്ടിൽ പാക്യുറ്റ ഗോൾ വല കുലുക്കി.45 ആം മിനുറ്റിൽ റീചാലിസൺ ലീഡ് നില ഉയർത്തി.66 ആം മിനുറ്റിൽ ബ്രൂണോ ഗെമെർസിലൂടെ ബ്രസീൽ മൂന്നു ഗോൾ നേടി. ഇഞ്ചുറി ടൈമിൽ റീചാലിസൺ ഗോൾ പട്ടിക പൂർത്തീകരിച്ചു.
31 മത്സരങ്ങളുടെ അപരാചിത കുതിപ് പൂർത്തിയാക്കി അർജന്റീന.ഇക്വാഡോറിനെതിരെ ഇന്നത്തെ മത്സരം അർജന്റീന സമനിലയിൽ പിരിഞ്ഞിരുന്നു. അർജന്റീനക്ക് വേണ്ടി 24 ആം മിനുറ്റിൽ ജൂലിയൻ അൽവരാസ് ഗോൾ നേടിയപ്പോൾ ഇഞ്ചുറി ടൈമിൽ ആവേശകരമായ രീതിയിൽ എനർ വലൻസിയ ഇക്വാഡോറിന് വേണ്ടി സമനില ഗോൾ നേടി.
മേഖലയിലെ മറ്റ് മത്സരങ്ങളിൽ പെറു പരാഗ്വേയും കൊളംബിയ വെനസ്വേലയും ഉറുഗ്വായ് ചിലിയെയും തോൽപിച്ചു.