ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിന് വിജയം. ജപ്പാനേ തോല്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്. നെയ്മറാണ് ബ്രസീലിന്റെ ഏക ഗോൾ സ്വന്തമാക്കിയത്.
തുടക്കം മുതൽ ബ്രസീലാണ് ആക്രമിച്ചു കളിച്ചത്. നെയ്മറും രഫിനയുമെല്ലാം ജപ്പാൻ ബോക്സിലേക്ക് ഇരച്ചു കയറി. പക്ഷെ പ്രത്യ അക്രമണം കൊണ്ട് ജപ്പാൻ തിരകെ അടിച്ചു.എന്നാലും ആദ്യ പകുതിയിൽ ബ്രസീലിന്റെ ആക്രമണങ്ങളായിരുന്നു കൂടുതൽ.ഇരു ടീമുകളും ഒരു ഗോൾ പോലും നേടാതെ ആദ്യ പകുതി പിരിഞ്ഞു.
രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ചത് ബ്രസീലാണ്. പക്ഷെ ബ്രസീലിന് ജപ്പാൻ പ്രതിരോധത്തെ മറികടക്കാൻ കഴിഞ്ഞില്ല.ജപ്പാൻ അവസരങ്ങൾ തുറന്നു എടുത്തെങ്കിലും അത് മുതലാക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ ബ്രസീൽ ആക്രമങ്ങൾക്ക് ഒന്നു കൂടി മൂർച്ച കൂട്ടിയപ്പോൾ ജപ്പാൻ പ്രതിരോധം പാളി. ബ്രസീലിന് അനുകൂലമായി പെനാൽറ്റി വിധിക്കുന്നു.77 ആം മിനുറ്റിലാണ് ബ്രസീലിന് അനൂകലമായി പെനാൽറ്റി ലഭിക്കുന്നത്.നെയ്മർ അതിമനോഹരമായ ആ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ബ്രസീലിന് വിജയം.