ഒരു ഇടവേളയ്ക്കുശേഷം റയൽമാഡ്രിഡ് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരികെ വന്നിരിക്കുന്നു അതിൻറെ പതാകവാഹകൻ ആകട്ടെ ഫുട്ബോൾ ഇതിഹാസങ്ങൾ ക്ക് ജന്മം നൽകുന്ന ബ്രസീൽ എന്ന രാജ്യത്തുനിന്ന് വരുന്ന ഇന്നിൻറെ പുത്തൻ താരോദയം വിനീഷ്യസ് ജൂനിയർ. വണ്ടർ കിഡ് എന്ന് അറിയപ്പെട്ടിരുന്ന വിനീയെ പിന്നീട് പലരും ഓവർ റേറ്റ് എന്ന് വിമർശിച്ചിരുന്നു.
എന്നാൽ തന്നെ വിമർശിച്ചവരുടെ മുഖത്തടിക്കുന്ന വിധമുള്ള തകർപ്പൻ പ്രകടനമാണ് വിനീഷ്യസ് ജൂനിയർ എന്ന താരം കഴിഞ്ഞ കുറച്ചു കാലങ്ങളായി റയൽമാഡ്രിഡ് FCയിൽ പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ഇന്നത്തെ മത്സരത്തിലും ഇരട്ട ഗോൾ നേടിയ താരം ടീമിന് വിജയം നേടി കൊടുത്തു. മുന്നേറ്റനിരയിൽ ആ പ്രശ്നം റയൽമാഡ്രിഡ് ഇപ്പോൾ പരിഹരിച്ചിരിക്കുന്നു.
ലാ ലീഗയിൽ ഇന്ന് വൈകിട്ട് എൽച്ചേയെ നേരിട്ടപ്പോൾ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് റയൽ വിജയം കണ്ടെത്തിയത്. മിന്നും ഫോമിൽ കളിക്കുന്ന ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയറാണ് റയലിന്റെ രണ്ടുഗോളും നേടിയത്. 22′, 73′ എന്നീ മിനിറ്റുകളിലായിരുന്നു വിനീഷ്യസ് എതിരാളികളുടെ വല തുളച്ചത്.
എൽച്ചേയുടെ ആശ്വാസഗോൾ മില്ലാ 86′ ആം മിനിട്ടിൽ നേടി. കസമേറോയുടെ ഒരു അബദ്ധം കാരണം റയൽ ഒരു ഗോൾ വഴങ്ങിയത്. ഈ സീസണിൽ മൂന്നാം തവണയാണ് വിനീഷ്യസ് ഒരു കളിയിൽ ഇരട്ട ഗോളുകൾ അടിക്കുന്നത്. ബ്രസീൽ ടീമിൽ പരിഗണിക്കാത്തതിന്റെ വിഷമം ഇന്ന് ലാലിഗയിൽ ഇരട്ട ഗോളുകളുമായി തീർത്തിരിക്കുകയാണ് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ.
ഈ വിജയം റയലിനെ 24 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിർത്തുകയാണ്. എൽചെ 15ആം സ്ഥാനത്താണ് ഉള്ളത്.