യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രാജാക്കന്മാർ ആണ് റിയൽ മാഡ്രിഡ്. 13 തവണയാണ് ലോസ് ബ്ലാങ്കോസ് യൂറോപ്പിന്റെ രാജാക്കന്മാരായത്. കൂടാതെ ലോകഫുട്ബോളിലെയും എക്കാലത്തെയും മികച്ച ക്ലബ് റിയൽ മാഡ്രിഡ് ആണ് എന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമില്ല. പതിവുപോലെ ഈ സീസണിലും യൂറോപ്യൻ രാജാക്കന്മാർ മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ, റിയൽ മാഡ്രിഡിന്റെ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നടന്ന ശ്രേദ്ദേയമായ ഒരു സംഭവമാണ് റിയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരമായ കസമിറോയുടേത്. ഷെരീഫിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റിയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ഈ വിജയത്തോടെ ഗ്രൂപ്പിൽ ഒന്നാമതുള്ള റിയൽ മാഡ്രിഡിന് റൗണ്ട് ഓഫ് 16-ൽ ഇടം നേടാൻ കഴിഞ്ഞു.
റിയൽ മാഡ്രിഡിന് വേണ്ടി ഡേവിഡ് അലാബ, ടോണി ക്രൂസ്, കരീം ബെൻസെമ എന്നിവരാണ് ഗോളുകൾ നേടിയത്. ഇതിൽ ബെൻസെമ നേടിയ റയലിന്റെ മൂന്നാം ഗോൾ ആഘോഷിക്കാൻ കസമിറോ അവിടെ ഉണ്ടായിരുന്നില്ല. പകരം കസമിറോ നേരെ നടന്നു ചെന്നത് റയൽ പരിശീലകനായ കാർലോ ആൻസലോട്ടിയുടെ അടുത്തേക്കാണ്.
കസമിറോ ആൻസലോട്ടിയോട് ചോദിച്ചു : ” ഞാനൊരു മഞ്ഞ കാർഡ് വാങ്ങട്ടെ, എങ്കിൽ ഇന്റർ മിലാനെതിരെ നടക്കാൻ പോകുന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരം നഷ്ടമാക്കുകയും റൗണ്ട്-ഓഫ് 16-ൽ പുതിയ തുടക്കം കുറിക്കുകയും ചെയ്യാം” റയൽ പരിശീലകൻ കാർലോ ആൻസലോട്ടി പറഞ്ഞു : ” വേണ്ട “.
ഒരു മഞ്ഞകാർഡ് നേരത്തെ വാങ്ങിയിട്ടുള്ള കാസമിറോക്ക്, ഷെരീഫിനെതിരെ മഞ്ഞ കാർഡ് ലഭിക്കുകയാണെങ്കിൽ അത്ര പ്രാധാന്യമില്ലാത്ത ഇന്ററിനെതിരായ മത്സരത്തിൽ പുറത്തിരിക്കുകയും, പ്രധാന മത്സരങ്ങൾ അരങ്ങേറുന്ന റൗണ്ട്-ഓഫ് 16-ൽ
പുതിയ തുടക്കം കുറിക്കുകയും ചെയ്യാം.
ഇതിനകം UCL-ൽ മഞ്ഞകാർഡ് വാങ്ങിയിട്ടുള്ള കാസമിറോക്ക് ഇനിയൊരു മഞ്ഞ കാർഡ് ലഭിക്കുകയാണെങ്കിൽ 2 മഞ്ഞകാർഡ് നേടിയത് കാരണം അടുത്ത ഒരു മത്സരം നഷ്ടമാകും. പ്രീ-ക്വാർട്ടർ ഫൈനൽ മുതൽ പ്രധാനപ്പെട്ട മത്സരങ്ങളാണ് ഇനി യുവേഫ ചാമ്പ്യൻസ് ലീഗിൽ അരങ്ങേറാൻ ഒരുങ്ങുന്നത്.