കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി യുടെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. അതിന്റെ പശ്ചാത്തലത്തിൽ പോർച്ചുഗീസ് താരത്തിന് പിന്തുണയുമായി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം മിഖയേല്‍ സില്‍വസ്‌ട്രെ.
നേരത്തെ, മുന്‍ ഇംഗ്ലീഷ് ഫുട്ബോൾ താരവും ടെലിവിഷൻ പണ്ഡിറ്റുമായ പോള്‍ മേഴ്‌സണ്‍ റൊണാള്‍ഡോക്കെതിരേ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. റാങ്‌നിക്ക് റൊണാൾഡോയെ ലൈനപ്പില്‍ നിന്ന് ഒഴിവാക്കണമെന്ന തരത്തിലുള്ള പ്രതികരണമായിരുന്നു മേഴ്‌സണ്‍ നടത്തിയത്.
”സീസണിന്റെ തുടക്കം മുതല്‍ നേടിയ ഗോളുകളുടെയും ഉണ്ടാക്കിയ അവസരങ്ങളുടെയും അനുപാതം നോക്കൂ. ട്രോഫികള്‍ നേടാന്‍ അവന്‍ ആഗ്രഹിക്കുന്നു. വിരമിക്കലിന് മുന്‍പ് വിശ്രമിക്കാനല്ല അദ്ദേഹം യുണൈറ്റഡിലേക്ക് വന്നത്. അദ്ദേഹം മുന്‍പ് നേരിട്ടതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് ഇപ്പോള്‍ നേരിടുന്നത്. അദ്ദേഹം ചെയ്യുന്നതെല്ലാം പോസിറ്റീവാണ്,” സില്‍വസ്‌ട്രെ പറഞ്ഞു.
കഴിഞ്ഞ മത്സരത്തിൽ വരക്കു പുറത്തു പോകുമായിരുന്ന ഒരു ബോൾ ക്രിസ്റ്റിയാനോ almost ഇഞ്ചുറി വഴങ്ങി റിക്കവർ ചെയ്തു ബിസക്കക്കു കൊടുത്തു . ബിസക്ക ആ പന്തു ഒരു സീരിയസ് ചലഞ്ച് ഇല്ലാതിരുന്നിട്ടും ക്രോസ്സ് കൊടുക്കുന്നതിനു പകരം അടിച്ചു ഗോൾ കിക്ക് ആക്കി. ഇതുതന്നെ മറ്റുള്ളവരേക്കാൾ അർപ്പണബോധം ക്രിസ്ത്യാനോ റൊണാൾഡോ കാണിക്കുന്നുണ്ട് എന്നതിന് തെളിവാണ്.