ഒട്ടേറെ അഭ്യൂഹങ്ങൾക്കൊടുവിലാണ് പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്ത്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ-നാസറിൽ എത്തിയത്. താരം ഏഷ്യയിലെത്തിയതിനുശേഷം ഒട്ടേറെ റെക്കോർഡുകളുമാണ് തകർന്നു വീണത്.
നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മൂല്യമേറിയ കരാറിലാണ് ക്രിസ്ത്യാനോ റൊണാൾഡോയെ അറേബ്യൻ ക്ലബ്ബായ അൽ-നാസർ സ്വന്തമാക്കിയത്. ഒപ്പം താരം ക്ലബ്ബിൽ ചേർന്നതിന് ശേഷം അൽ-നാസറിന്റെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സിൽ വമ്പൻ കുതിപ്പാണ് ഉണ്ടായത്.
നിലവിൽ ഫുട്ബോൾ ഭരിക്കുന്ന രണ്ട് രാജാക്കന്മാർ തന്നെയാണ് അർജന്റീന ഇതിഹാസം ലയണൽ മെസ്സിയും പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇരുവരും മുഖാമുഖം വരുമ്പോൾ വമ്പൻ പോരാട്ടങ്ങളായിരുന്നു ഉണ്ടായത്.
റൊണാൾഡോ ഏഷ്യൻ ക്ലബ്ബിൽ എത്തിയതോടെ ഇനി ഇരുവരും മുഖാമുഖം ഏറ്റുമുട്ടുമോ എന്ന സംശയത്തിലായിരുന്നു ഫുട്ബോൾ ആരാധകർ. എന്നാൽ ഇപ്പോഴിതാ ഇതിനൊരു വിരാമം കുറിച്ചിരിക്കുകയാണ്.
സൗദി അറേബ്യയില്‍ നടക്കുന്ന സൗഹൃദ മല്‍സരത്തിലാണ് താരങ്ങള്‍ മുഖാമുഖമെത്തുക. ലയണല്‍ മെസി നയിക്കുന്ന പാരീസ് സെന്റ് ജര്‍മന്‍ ടീമും പ്രമുഖ സൗദി ക്ലബുകളായ അല്‍–നസറിന്റെയും അല്‍–ഹിലാലിന്റെയും മുന്‍ നിര താരങ്ങളടങ്ങിയ ടീമാകും ക്രിസ്റ്റ്യാനോ നയിക്കുക.
സൗദിയുടെ തലസ്ഥാനമായ റിയാദില്‍ ഈ മാസം 19 നാണ് മല്‍സരം. എന്തിരുന്നാലും ഈ വാർത്ത വന്നതോടെ വളരെയധികം ആവേശത്തിലാണ് ഫുട്ബോള്‍ ലോകം.