ഇന്നലെ നടന്ന പി എസ് ജി റയൽ മാഡ്രിഡ് മത്സരത്തിന് ശേഷം നാടാകിയ സംഭവങ്ങൾ.ഇന്നലെ പി എസ് ജി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡിനോട് തോൽവി രുചിച്ചതിനെ തുടർന്നാണ് നാടകീയമായ സംഭവങ്ങൾ ഉടെലെടുക്കുന്നത്.
മത്സരം ശേഷം നാസിർ അൽ ഖലീഫിയും പി എസ് ജി യുടെ ഡയറക്ടറായ ലിയനർഡോയും റെഫറിയുടെ മുറിയിൽ അതിക്രമിച്ചു കേറി.റെഫറി അവരോട് പുറത്ത് പോകാൻ ആവശ്യപെട്ടപ്പോൾ നാസിർ അൽ ഖലീഫി റെഫറിയുടെ ഒരു ഉപകരണം തകർക്കുകയുണ്ടായി.
ഇത് എല്ലാം കണ്ട് കൊണ്ടിരുന്ന റയൽ മാഡ്രിഡ് സ്റ്റാഫ് തന്റെ ഫോണിൽ വീഡിയോ പകർത്തുകയുണ്ടായി. ഇത് കണ്ട ഖലീഫി അദ്ദേഹത്തെ ആക്രമിക്കുകയും കൊല്ലുകയും ചെയുമെന്ന് ആക്രോഷിച്ചു.
പി എസ് ജി ഡയറക്ടർ ലിയനർഡോയും ഇത്തരത്തിൽ റയൽ മാഡ്രിഡ് സ്റ്റാഫുകൾ ആക്രമിച്ചു. യൂ ഈ എഫ് ആ ശക്തമായ നടപടികൾ തനിക്കെതിരെ സ്വീകരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
കരിം ബെൻസിമയുടെ ഹാട്ട്രിക്ക് മികവിൽ ഇരു പാദങ്ങളിലുമായി റയൽ മാഡ്രിഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പി എസ് ജി യെ തകർത്തു കൊണ്ട് ക്വാർട്ടേറിലേക്ക് മുന്നേറി. ലിവർപൂൾ, ബയേൺ മ്യുണിക്ക്, മാഞ്ചേസ്റ്റർ സിറ്റി എന്നിവരാണ് ക്വാർട്ടറിലേക്ക് മുന്നേറിയ മറ്റു ടീമുകൾ