സൂപ്പർ സബ് ഫെഡറികോ ചിയേസയുടെയും പെസിനയുടെയും ഗോളിൽ ജയിച്ചു കയറി അസൂറി പട. അപരാജിത കുതിപ്പ് തുടരുന്ന ഇറ്റലി അത്യന്ധം ആത്മവിശ്വാസവുമായാണ് ഓസ്ട്രിയക്കെതിരെ പന്തു തട്ടിയത്.
ഇമ്മൊബിലും ഇൻസൈനും ബെറാർഡിയും നയിക്കുന്ന ആക്രമണ നിര പക്ഷെ ഓസ്ട്രിയൻ പ്രതിരോധ നിരയെ കബളിപ്പിക്കുന്നതിൽ പരാജയ പെട്ടത് നിശ്ചിത സമയത്തു ഗോൾ കണ്ടെത്തുന്നതിൽ നിന്നും ഇറ്റലിയെ അകറ്റി നിർത്തി.
ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം കണ്ടെത്താനായില്ല. ഗോൾ കണ്ടെത്താൻ വിഷമിച്ചതോടെ ഇമ്മൊബിലൈനെയും, ബറാദിയെയും,വെറാറ്റിയെയും, ബെറല്ലയെയും പിൻവലിച്ചു ചിയേസയെയും പെസിനയെയും ബെലോടിയെയും ലൊക്കേറ്റലിയെയും കൊണ്ടു വന്ന ഇറ്റാലിയൻ കോച്ച് റോബർട്ടോ മഞ്ചിനിയുടെ തന്ദ്രം എക്സ്ട്രാ ടൈമിൽ ഫല വത്താകുന്ന കാഴ്ചയാണ് കാണാനായത്.
ചിയേസ 94ആo മിനുട്ടിലും പെസിന 114ആo മിനുട്ടിലും ഗോൾ കണ്ടെത്തി ഇറ്റലിയെ മുന്നിലെത്തിച്ചു. ആക്രമിച്ചു കളിച്ച ഓസ്ട്രിയയക്കായി കോർണറിനു തലവെച്ചു കലാദ്രിച് തിരിച്ചു വരവിനു ശ്രമിച്ചെങ്കിലും ഇറ്റാലിയാൻ പ്രതിരോധം മറികടക്കാൻ പോന്ന പ്രകടനം പുറത്തെടുക്കാനായില്ല.
തുടർച്ചയായ പന്ത്രണ്ടാം മത്സരത്തിലും ഗോൾ വഴങ്ങാതെ മുന്നേറുന്ന ഇറ്റാലിയൻ റെക്കോർഡ് ഭേദിക്കാനായതിൽ ഓസ്ട്രിയക്ക് അഭിമാനിക്കാം. വെയ്ൽസിനു പിറകെ ഓസ്ട്രിയക്കും മടങ്ങാം യൂറോ 2020 കിരീട പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ചു.