ഏറെ കാലത്തിനു ശേഷം ഇന്ത്യക്ക് കിട്ടിയ ഒരു പേസ് ബോളിങ് ഓൾറൗണ്ടർ ആണ് ഹർദിക് പാണ്ഡ്യ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ മുംബൈ ഇന്ത്യൻസ് ലൂടെ ആയിരുന്നു അദ്ദേഹം ദേശീയ ശ്രദ്ധയാകർഷിച്ചത്. സ്ഥിരതയാർന്ന പ്രകടനങ്ങളിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യമായ അയാൾ ഒരു ഘട്ടത്തിൽ ധോണിയുടെ ഒപ്പം പോന്ന ഫിനിഷർ എന്ന് പദവിയിലേക്ക് വരെ വാഴ്ത്തപ്പെട്ടിരുന്നു.
അദ്ദേഹത്തിൻറെ കരിയറിലുടനീളം വിശേഷണങ്ങൾക്ക് യാതൊരു പഞ്ഞവും ഇല്ലായിരുന്നു കപിൽദേവ് നുശേഷം ഇന്ത്യ ജന്മം നൽകിയ മറ്റൊരു പ്രതിഭാധനനായ ഓൾറൗണ്ടർ എന്നായിരുന്നു മറ്റൊരു വിശേഷണം . ഇർഫാൻ പത്താനുശേഷം കപിൽ ദേവിന് ഒരു പകരക്കാരൻ അവതരിച്ചിരിക്കുന്നു എന്നിവരെ ദേശീയമാധ്യമങ്ങൾ അദ്ദേഹത്തിന് പാടിപ്പുകഴ്ത്തി.
മുൻ പാകിസ്ഥാൻ താരം അബ്ദുൽറഷീദ് ഹർദിക് പാണ്ഡ്യയെ പരിശീലിപ്പിക്കാൻ തനിക്ക് അവസരം നൽകുകയാണെങ്കിൽ കപിൽദേവിനേക്കാൾ മികച്ച ഓൾറൗണ്ടർ ആയി അദ്ദേഹത്തിന് മാറ്റിയെടുക്കാം എന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇത്തരത്തിലുള്ള വിശേഷങ്ങൾ എല്ലാം നൈമിഷികമായിരിക്കുകയാണ്. കഴിഞ്ഞ കുറെ കാലങ്ങളായി ഈ താരം വിവാദങ്ങളുടെ കളിത്തോഴൻ ആണ്.
ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലം ഏറെ വലഞ്ഞിരിക്കുകയാണ് താരം. ഒരുപാട് നാളായി താരം ഇന്ത്യയ്ക്കുവേണ്ടി ബോൾ ചെയ്തിട്ട്. ഈ ഫിറ്റ്നസ് പ്രശ്നങ്ങൾ മൂലം തന്നെ അദ്ദേഹം ക്രിക്കറ്റിലെ ഒരു ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് പ്രമുഖ കായിക മാധ്യമമായ ഇന്‍സൈഡ് സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ക്രിക്കറ്റിലെ ക്ലാസിക് രൂപമായ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് താരം വിരമിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. ഹാര്‍ദിക് പാണ്ഡ്യക്കു ഇപ്പോള്‍ 28 വയസ്സ് മാത്രമേയുള്ളൂ. ടെസ്റ്റ് ക്രിക്കറ്റില്‍ ഇനി കളിക്കേണ്ടെന്നു അദ്ദേഹം തീരുമാനിക്കുകയാണെങ്കില്‍ അതു ഇന്ത്യയെ സംബന്ധിച്ച് നഷ്ടം തന്നെയായിരിക്കും.