in ,

LOVELOVE

അയാൾ ആഘോഷിക്കപ്പെടേണ്ടവൻ തന്നെയാണ്..

ഇന്ത്യൻ പ്രീമിയർ ലീഗിൽ എന്നും അധികം ആരും ശ്രദ്ധിക്കപ്പെടാത്ത എന്നാൽ അതിമനോഹരമായി കളിക്കുന്ന ചില കളിക്കാർ ഉണ്ടാവും. അവർക്ക് ആർക്കും ഉയർന്ന പ്രൈസ് ടാഗ് ഉണ്ടാകില്ല. അവരാരും തങ്ങൾ കളിക്കുന്ന ടീമിൽ താരപരിവേഷമുള്ളവർ ആയിരിക്കില്ല. പക്ഷെ ഒന്നുണ്ട് ടീമിന്റെ ഏതു ആപത്തു ഘട്ടങ്ങളിലും ടീമിന് ആവശ്യമുള്ളപ്പോഴും അവർ തങ്ങളുടെ കളിയുടെ ഏറ്റവും മികച്ചത് നൽകും.

ഇന്ത്യൻ പ്രീമിയർ ലീഗിൽ എന്നും അധികം ആരും ശ്രദ്ധിക്കപ്പെടാത്ത എന്നാൽ അതിമനോഹരമായി കളിക്കുന്ന ചില കളിക്കാർ ഉണ്ടാവും. അവർക്ക് ആർക്കും ഉയർന്ന പ്രൈസ് ടാഗ് ഉണ്ടാകില്ല. അവരാരും തങ്ങൾ കളിക്കുന്ന ടീമിൽ താരപരിവേഷമുള്ളവർ ആയിരിക്കില്ല. പക്ഷെ ഒന്നുണ്ട് ടീമിന്റെ ഏതു ആപത്തു ഘട്ടങ്ങളിലും ടീമിന് ആവശ്യമുള്ളപ്പോഴും അവർ തങ്ങളുടെ കളിയുടെ ഏറ്റവും മികച്ചത് നൽകും.

ഇന്ന് എനിക്ക് പറയാനുള്ളതും ഇത്തരത്തിലുള്ള ഒരു കളിക്കാരനെ പറ്റിയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ മികച്ച കണ്ട് പിടിത്തങ്ങളിൽ ഒന്നെന്ന് നിസംശയം പറയാൻ കഴിയുന്ന ഒരു താരത്തെ പറ്റി . പ്രശംസകൾ കൊണ്ട് അദ്ദേഹത്തെ ആരും മൂടി കണ്ടിട്ടില്ല. അതിൽ അയാൾക് ഒരു പരിഭവവും കാണുകയുമില്ല.അതെ, അർഷദീപ് സിംഗ് എന്നാ പഞ്ചാബ് കിങ്സിന്റെ ഇടകയ്യൻ ഫാസ്റ്റ് ബൗളേറെ പറ്റി ഇനിയെങ്കിലും രണ്ട് വാക്കുകൾ കുറിച്ചില്ലെങ്കിൽ അത് ഒരു നീതിക്കേടായി പോവും.

ആദ്യമായി അയാളെ കാണുന്നത് 2018 ലേ ജൂനിയർ ലോകകപ്പിലാണ്.3 മത്സരങ്ങൾ മാത്രമേ അദ്ദേഹത്തിന് ലോകകപ്പിൽ കളിക്കാൻ സാധിച്ചിരുന്നുള്ളു. തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്‌സ് അദ്ദേഹത്തിനെ സ്വന്തമാക്കി.ഇന്നും ഓർമയിൽ പഞ്ചാബ് കിങ്‌സ് 130 ന്ന് താഴെ പ്രതിരോധിച്ച രണ്ട് മത്സരങ്ങൾ ചിതലരിക്കാതെ കിടക്കുന്നുണ്ട്.

വർഷവും എതിരാളികളും ഒന്നും ഓർമയില്ല. പക്ഷെ ഒന്ന് മാത്രം മനസിൽ തങ്ങി നിൽക്കുകയാണ്. അർഷദീപ് സിംഗ് എന്നാ ആ യുവ താരത്തിന്റെ മനോഹരമായ സ്പെല്ലുകൾ. അതെ കെ എൽ രാഹുലിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 130 ൽ കുറവ് റൺസ് പ്രതിരോധിച് വിജയിച്ച ഒരേ ഒരു ക്യാപ്റ്റനാക്കി മാറ്റിയ അതെ സ്പെല്ലുകൾ.

ടീമിൽ നിലനിർത്തിയ പല താരങ്ങളും തങ്ങളുടെ പ്രാതപ കാലത്തിന്റെ നിഴൽ മാത്രമായി ഒതുങ്ങുമ്പോൾ അർഷദീപ് വിത്യസതനാവുകയാണ്. ഈ സീസണിൽ ആരാലും പ്രശംസിക്കപെടാതെ പോയ അദ്ദേഹത്തിന്റെ ഒരു സ്റ്റാറ്റ് എല്ലാവരുടെയും ശ്രദ്ധയിൽ പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.ഡെത്ത്‌ ഓവറുകളിൽ അദ്ദേഹം ഈ സീസണിൽ ആകെ എറിഞ്ഞത് 49 പന്തുകളാണ്. അതിൽ മൂന്നു തവണ മാത്രമേ ബാറ്റസ്മാന്മാർ ഫോർ എങ്കിലും നേടിയിട്ടൊള്ളു. ഒരു തവണ പോലും അദ്ദേഹം സിക്സർ വഴങ്ങിട്ടില്ല. എത്രയോ മാനോഹരമായാ ഓവറുകൾ എറിഞ്ഞു കൊണ്ട് അയാൾ താനും വാഴ്ത്തപെടേണ്ടവനാണ് പറയാതെ പറയുന്നുണ്ട്.

പേസ് കൊണ്ട് മായാജാലം തീർത്ത ഉമ്രാൻ മാലിക്കിനെ പോലെ അർഷദീപ് ആഘോഷിക്കപെടേണ്ടത് അല്ലെ. ഒരു പക്ഷെ ചെന്നൈയിലോ മുംബൈയിലോ അയാൾ കളിച്ചിരുന്നെകിൽ അയാളെ പുകഴ്ത്താൻ ഞാൻ അടക്കമുള്ള ആരും ഇത്രയും മടിക്കുകയില്ല.ഇനിയും മടിക്കരുത് അയാളെ പറ്റി എഴുതുവാൻ. ഉമ്രാൻ മാലിക്കിനെ പോലെ അദ്ദേഹവും ആഘോഷിക്കേപെണ്ടേവൻ തന്നെയാണ്.

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ റാഞ്ചാൻ ISL വമ്പന്മാർ രംഗത്ത്

പ്ലേ ഓഫ്‌ പ്രതീക്ഷ സജീവമാക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ ഇന്നിറങ്ങുന്നു..