കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ ആശങ്കകളോടെ ഉറ്റുനോക്കുന്ന അതിനിർണായകമായ ഒരു മത്സരമാണ് ഇന്ന് മുംബൈ സിറ്റി എഫ് സിക്ക് എതിരെ നടക്കുവാൻ പോകുന്നത്. പ്രതിരോധ നിരയിലെ നിർണായക താരമില്ലാതെ അതിശക്തരായ മുംബൈ ക്കെതിരെ ബ്ലാസ്റ്റേഴ്സ് സ്വീകരിക്കാൻ പോകുന്ന തന്ത്രം എന്താണ് എന്ന് അറിയുവാനുള്ള ആകാംഷയിലാണ് ആരാധകർ
സിപോവിച്ചിന്റെ അഭാവം അടുത്ത കളിയിൽ ടീമിനെ എങ്ങനെ ബാധിക്കുമെന്ന് കളി കണ്ട് തന്നെ മനസ്സിലാക്കണം. എന്നാൽ ശക്തരായ മുംബൈയെ പിടിച്ചു കെട്ടാൻ വരുന്ന മത്സരത്തിലെ ഡിഫെൻസിനായാൽ അത് തുടർന്നുള്ള മത്സരങ്ങളിൽ നിർണായകമായേക്കും.
മുംബൈയെ കുറിച്ച് പറയുമ്പോൾ അവരെ ശക്തരായ ടീം ആക്കി മാറ്റുന്നത് ഒരു കളിക്കാരനെ മാത്രം ആശ്രയിച്ച് കളിക്കുന്ന ടീം അല്ല എന്നുള്ളത് കൊണ്ടാണ്. കളത്തിലിറങ്ങുന്ന പതിനൊന്നു പേരും മെച്ചപ്പെട്ട് നിൽക്കുന്ന ടീമാണ് മുംബൈ. മുംബൈക്കെതിരെ അറ്റാക്ക് ചെയ്‌ത് കളിക്കുക എന്നുള്ളത് തന്നെയാകണം ഏറ്റവും മികച്ച ഗെയിം പ്ലാൻ.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സും മുംബൈയും ഏറ്റുമുട്ടിയപ്പോൾ മുംബൈ അല്പമൊന്ന് വിയർത്തതും ബ്ലാസ്റ്റേഴ്‌സ് നിർത്താതേയുള്ള അറ്റാക്കുകൾ നടത്തിയത് കൊണ്ട് മാത്രമാണ്. എന്നാൽ ഫിനിഷിങ്ങിലെ പോരായ്മയും റെഫരിയുടെ ഭാഗത്തു നിന്ന് വന്ന ചില തെറ്റായ തീരുമാനങ്ങളും മുംബൈ പോസ്റ്റിൽ വിലങ്ങു തടിയായി നിന്ന അമരീന്ദരും ആ കളികളിൽ നിന്ന് ഒരു റിസൾട്ട് ഉണ്ടാക്കുന്നതിൽ ബ്ലാസ്റ്റേഴ്സിനെ തടഞ്ഞു നിർത്തി.
കഴിഞ്ഞദിവസം മത്സരത്തിനു മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ സ്വീകരിക്കാൻ പോകുന്ന തന്ത്രം ഇതുതന്നെയായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകിയിരുന്നു. നിരന്തരം ആക്രമിച്ചു കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെ കാണുവാൻ തന്നെയാണ് ആരാധകരും ആഗ്രഹിക്കുന്നത്.