ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം പാതിവഴിയിൽ നിർത്തി പോയതിനെതിരെ നടപടിയെടുത്ത ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ശിക്ഷഫലമായി സാമ്പത്തികപ്രതിസന്ധി നേരിടുന്ന ബ്ലാസ്റ്റേഴ്‌സ് തൽക്കാലത്തേക്ക് ക്ലബ് പ്രവർത്തനങ്ങൾ നിർത്തി വെക്കുന്നതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തി.
കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബിന് മേൽ 4 കോടി രൂപ പിഴയായി വിധിച്ചത് കാരണമാണ് സാമ്പത്തികമായി പ്രശ്നം നേരിട്ട ബ്ലാസ്റ്റേഴ്സിന് ഈയൊരു തീരുമാനം എടുക്കേണ്ടി വന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി അറിയിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ വിമൻസ് ടീമിന്റെ പ്രവർത്തനങ്ങളാണ് നിർത്തിവെച്ചത്.
ബാംഗ്ലൂരു എഫ്സിക്കെതിരായ പ്ലേഓഫ് മത്സരത്തിൽ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കളം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കും പരിശീലകനും പിന്നീട് ശിക്ഷകൾ ലഭിച്ചിരുന്നു. അടുത്ത രണ്ടാഴ്ചക്കുള്ളിൽ പിഴത്തുക അടക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
അതിനാലാണ് സാമ്പത്തിക പ്രശ്നം നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് വിമൻസ് ടീമിന്റെ പ്രവർത്തനം നിർത്തിവെക്കുന്നതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്. എന്നാൽ ആരാധകർ ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് മുന്നോട്ട് വരുന്നുണ്ട്.