ബിജു ദിവാകരൻ: റെക്കോഡുകകളുടെ രാജകുമാരനായി രാഹുൽ കുതിക്കുന്നു. 2020ന് ശേഷം കൂടുതല്‍ റണ്‍സ് നേടുന്ന നായകനെന്ന റെക്കോഡിലാണ് രാഹുല്‍ മറ്റുള്ളവരെയെല്ലാം പിന്നിലാക്കി കുതിക്കുന്നത്. ഇന്നത്തെ അര്‍ധ സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ 1404 റണ്‍സാണ് നായകനായി 2020ന് ശേഷം രാഹുല്‍ നേടിയത്.
ലഖ്‌നൗവിനായി മൂന്ന് മത്സരം മാത്രം കളിച്ച രാഹുൽ പഞ്ചാബ് കിങ്‌സിനൊപ്പമാണ് കൂടുതല്‍ മത്സരങ്ങളും കളിച്ചത്. രണ്ടാം സ്ഥാനത്തുള്ള മുന്‍ ആര്‍സിബി നായകന്‍ കിങ്ങിന്റെ പേരില്‍ 871 റണ്‍സാണുള്ളത്. അവസാന സീസണോടെ നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ ഈ റെക്കോഡില്‍ ഇനി കോലിക്ക് രാഹുലിന് വെല്ലുവിളി ഉയര്‍ത്താനാവില്ല.ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത് ദിൽസേ നായകന്‍ രോഹിത് ശര്‍മയാണ്.
അഞ്ച് തവണ മുംബൈയെ കിരീടം ചൂടിച്ചിട്ടുള്ള രോഹിത് 2020ന് ശേഷം നേടിയത് 764 റണ്‍സാണ്. ഇത്തവണ പ്രതീക്ഷിച്ച തുടക്കമല്ല മുംബൈക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മത്സരവും ടീം തോറ്റു. അവസാന സീസണിലും നിരാശപ്പെടുത്തിയ മുംബൈ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്.
741 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.ടി20യില്‍ കൂടുതല്‍ ഫിഫ്റ്റി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് രാഹുല്‍. രാഹുലിന്റെ 50ാം ടി20 ഫിഫ്റ്റിയായിരുന്നു ഇത്. വിരാട് കോലി (75), രോഹിത് ശര്‍മ (69), ശിഖര്‍ ധവാന്‍ (63), ഗൗതം ഗംഭീര്‍ (53), സുരേഷ് റെയ്‌ന (51) എന്നിവരാണ് ഈ റെക്കോഡില്‍ രാഹുലിന് മുന്നിലുള്ളത്.