കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ ഡിഫെൻഡർ മാർക്കോ ലെസ്കോവിച് 2024 വരെ കരാർ നീട്ടി. അഡ്രയൻ ലൂണക്ക് പുറമെ കരാർ നീട്ടുന്ന ആദ്യത്തെ വിദേശ താരമാണ് മാർക്കോ ലെസ്കോവിച്. ലെസ്‌കോ കരാർ നീട്ടിയത് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
2024 വരെയുള്ള കരാറിലാണ് ഇപ്പോൾ ലെസ്കോവിച് ഒപ്പിട്ടിരിക്കുന്നത്.ഡൈനമോ സാഗ്രെബിൽ നിന്ന് കഴിഞ്ഞ സീസണിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച 21 മത്സരങ്ങളിൽ നിന്ന് 38 ടാക്കിളും 37 ഇന്റർസെപ്ഷൻ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നതിൽ താൻ അതിയായി സന്തോഷിക്കുന്നു.കഴിഞ്ഞ സീസണിൽ ഞങ്ങൾ കിരീടത്തിന് അടുത്ത് എത്തിയതാണ്. ഈ സീസണിൽ തങ്ങളുടെ ലക്ഷ്യം പരിശീലകൻ കീഴിൽ കിരീടം നേടുക എന്നത് തന്നെയാണെന്ന് ലെസ്കോവിച് പ്രതികരിച്ചു.
ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിൻ സ്കിന്സിസിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മാർക്കോയുടെ കരാർ പുതുക്കിയത് വലിയ ഒരു കാര്യമാണ്.ലെസ്‌കോ ഐ എസ് എല്ലിലെ മികച്ച ഒരു താരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർക്കോയുടെ കരാർ പുതുക്കലിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളാണ് താനെന്ന് അദ്ദേഹം തെളിയിച്ചതാണ് . അദ്ദേഹത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ല, അദ്ദേഹത്തിന്റെ പ്രതിബദ്ധതയും പ്രൊഫഷണലിസവും എല്ലാവർക്കും മികച്ച ഉദാഹരണങ്ങളാണ്. അവൻ ഞങ്ങളോടൊപ്പം തുടരുന്നതിൽ ഞങ്ങൾ വളരെ സന്തോഷിക്കുന്നു. തനിക്കുള്ള സ്ഥിരതയും നേതൃത്വവും ഉപയോഗിച്ച്, യുവ കളിക്കാരെ മെച്ചപ്പെടുത്താനും സ്വയം നന്നായി കളിക്കാനും അദ്ദേഹം സഹായിക്കും. അദ്ദേഹത്തിന്റെ അനുഭവപരിചയവും മാനുഷിക ഗുണങ്ങളും ഞങ്ങളുടെ ടീമിലേക്ക് പല പ്രധാന കാര്യങ്ങളും കൊണ്ടുവരും. അദ്ദേഹത്തെ കെബിഎഫ്‌സിയുടെ ഭാഗമായി ലഭിക്കുന്നത് നല്ലതാണ്. കെബിഎഫ്‌സിയുടെ മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് പറഞ്ഞു