മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രാൻസ് രാജ്യാന്തര ഫുട്ബോൾ താരം ബെഞ്ചമിൻ മെൻഡിയെ വെള്ളിയാഴ്ച വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കോടതി ജാമ്യത്തിൽ വിട്ടയച്ചു.
ജഡ്ജി പാട്രിക് തോംസൺ ചെസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന ഹിയറിംഗിൽ 27 കാരനായ ഡിഫൻഡറിന് പാസ്‌പോർട്ട് സറണ്ടർ ചെയ്യുന്നതുൾപ്പെടെയുള്ള “കർശന” വ്യവസ്ഥകൾക്ക് വിധേയമായി ആണ് ജാമ്യം അനുവദിച്ചത്.
ഏഴ് ബലാത്സംഗ കേസുകളിലും ഒരു ലൈംഗികാതിക്രമക്കേസിലും കേസ് ആരോപിക്കപ്പെടുന്ന മെൻഡി, കഴിഞ്ഞ വർഷം ഓഗസ്റ്റ് 26 ന് അറസ്റ്റിലായതിന് ശേഷം കസ്റ്റഡിയിലാണ്.
കുറഞ്ഞത് ജൂൺ വരെ വിചാരണ നടക്കില്ല, ജനുവരി 24 ന് മെൻഡി വീണ്ടും ഹിയറിംഗിനായി ഹാജരാകുമെന്ന് തോംസൺ പറഞ്ഞു.
70 മില്യണ് സൈൻ ചെയ്‌തിട്ടുള്ള മെൻഡി സിറ്റിക്കായി 75 തവണ കളിച്ചിട്ടുണ്ട്, എന്നാൽ പരിക്കും ഫോം നഷ്‌ടവും കാരണം അദ്ദേഹത്തിനു ടീമിൽ സ്ഥാനം കുറവായിരുന്നു .
ഫ്രാൻസിനായി അദ്ദേഹം കളിച്ച 10 മത്സരങ്ങളിൽ അവസാനത്തേത് 2019 നവംബറിലാണ്.
2018-ൽ ഫ്രാൻസിനൊപ്പം ലോകകപ്പ് നേടി. ക്രിമിനൽ നടപടികളുടെ ഫലം വരുന്ന വരെ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടുണ്ട് .അടുത്തിടെ മാഞ്ചസ്റ്ററിലെ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് മെൻഡി ലിവർപൂളിലെ ആൾട്ട്‌കോഴ്‌സ് ജയിലിലായിരുന്നു.