UEFA നേഷൻസ് ലീഗിന്റെ One of the Favorates ആയ ഫ്രാൻസിനെ പാരീസിൽ ഇട്ടു മുട്ട് കുത്തിച്ചു ഡെൻമാർക്ക്. ബെൻസിമ ഒരു കിടിലൻ ഗോൾ നേടിയെങ്കിലും വർധിത വീര്യത്തോടെ കഴിഞ്ഞ യൂറോ കപ്പ് മുതൽ മുന്നേറുന്ന ഡെന്മാർക്കിനെ തളക്കാൻ അത് മതിയായിരുന്നില്ല.എന്നാലും ഇത്രയും മോട്ടിവേറ്റഡ് ആയി മത്സരത്തെ സമീപിക്കുന്ന ഡെന്മാർക്ക് താരങ്ങളെ സമ്മതിക്കണം. അസാമാന്യമായ പോരാട്ട വീര്യമാണ് ഡെൻമാർക്ക് കുറച്ചു കാലങ്ങളായി പുറത്തെടുക്കുന്നത്.
ബെൽജിയത്തെ സ്വന്തം മൈതാനത്തിട്ടു പൂട്ടി നെതെർലാന്റും ആദ്യ മത്സരം ഗംഭീരം ആക്കി. അയാക്സിൽ പോയതിനു ശേഷം മികച്ച കളി പുറത്തെടുക്കുന്ന ഡെയിലി ബ്ലിൻഡ് ആണ് രണ്ടു ഗോളിന് വഴി വെച്ചത്. മെംഫിസ് ഡിപ്പായ് രണ്ടു ഗോളുകൾ നേടി ടീമിന്റെ നേടും തൂൺ ആയിമാറി.
റാൽഫ് രാഗ്നിക്കിന്റെ ഓസ്ട്രിയയും ആദ്യ മത്സരം നിരാശരാക്കിയില്ല. ശക്തരായ ക്രോയേഷ്യക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ മികച്ച വിജയം.