ലോകത്തിലെ ഏറ്റവും മികച്ച ട്വന്റി ട്വന്റി ലീഗുകളിൽ ഒന്നാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ. പക്ഷെ ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്നത് തികച്ചും അവിശ്വസനീയമായ സംഭവം.ഐ പി എല്ലിന് ലോക ക്രിക്കറ്റിൽ നാണകേട് ഉണ്ടാക്കുന്ന സംഭവം തന്നെയാണ് നടന്നത്.
ചെന്നൈ സൂപ്പർ കിംഗ്‌സ് vs മുംബൈ ഇന്ത്യൻസ് ഏറ്റുമുട്ടലിന്റെ ആദ്യ ഓവർ തന്നെ അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാൻ ഡെവൺ കോൺവെയ്‌ക്ക് കഴിയാതെ വന്നതിനെത്തുടർന്ന് വിവാദം സൃഷ്ടിച്ചു. ടോസ് നേടിയ രോഹിത് ശർമ്മ ചെന്നൈയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിംഗ്‌സ് ഓപ്പൺ ചെയ്‌ത റുതുരാജ് ഗെയ്‌ക്‌വാദും കോൺവെയും കൂറ്റൻ ടോട്ടൽ എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങി.
കളിയുടെ ആദ്യ പന്തിൽ സിംഗിൾ നേടിയ ഡാനിയൽ സാംസ് രണ്ടാം പന്തിൽ കോൺവെയെ എൽബിഡബ്ല്യു പുറത്താക്കി. പന്ത് കാലിൽ നിന്ന് താഴേക്ക് നീങ്ങുന്നതായി കാണപ്പെട്ടെങ്കിലും, വാങ്കഡെ സ്റ്റേഡിയത്തിൽ പവർ കട്ട് കാരണം ഡിആർഎസ് ലഭ്യമല്ലാത്തതിനാൽ കോൺവെയ്ക്ക് തീരുമാനം അവലോകനം ചെയ്യാൻ കഴിഞ്ഞില്ല.
ഇതോടെ വിവാദം കത്തി. പവർ വന്നതിന് ശേഷം മാത്രം കളിച്ചാൽ മതിയായിരുന്നില്ലെന്ന് ഒരു കൂട്ടം ആരാധകർ ചോദിക്കുന്നു. മത്സരത്തിൽ മുംബൈ ചെന്നൈയെ തോൽപിച്ചു. തോൽവിയോട് കൂടെ ചെന്നൈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ രണ്ടാമത്തെ ടീമായി.