കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻ സ്ഥാനമെറ്റെടുത്തത്. ഇന്നലെ ഹൈദരാബാദിനെതിരെ മത്സരിക്കാൻ ഇറങ്ങിയതോടെ ഒരു ചരിത്ര നേട്ടം കൂടി ധോണി സ്വന്തമാക്കി. ഒരു ട്വന്റി ട്വന്റി ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കൂടിയാ ക്യാപ്റ്റൻ എന്നതായിരുന്നു ആ നേട്ടം.
ഇന്നലെ ടോസ് ലഭിച്ച ഹൈദരാബാദ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ബൗളിംഗ് തെരെഞ്ഞെടുത്തു. ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് നിരക്ക് പിഴച്ചു. ഉമ്രാൻ മാലിക്കിന്റെ വേഗതയോ ഭൂവിയുടെ സ്വിങ്ങിങ് ഡെലിവറികളോ നടരാജന്റെ യോർക്കറുകളോ ചെന്നൈക്ക് ഒരു തടസമായിരുന്നില്ല. ഗെയ്ക്വാദും കോൺവേ ഐ പി ൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റിംഗ് വിസ് സ്ഫോടകത അഴിച്ചു വിട്ടപ്പോൾ ഹൈദരാബാദ് ബൗളേർമാർക്ക് ഉത്തരം ഉണ്ടായിരുന്നില്ല.
ഐ പി എൽ ചരിത്രത്തിൽ ചെന്നൈയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ചു കൊണ്ടാണ് കൂട്ടുകെട്ട് പിരിഞ്ഞത്. ഒരു റൺസ് അകലെ ഗെയ്ക്വാദിന് സെഞ്ച്വറി നഷ്ടമായി. 99 റൺസ് നേടിയ ഗെയ്ക്വാദാണ് ചെന്നൈയുടെ ടോപ് സ്കോർർ.കോൺവേ 85 റൺസും നേടി.ചെന്നൈ 202/2
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് മികച്ച തുടക്കമാണ് യുവ താരം അഭിഷേക് ശർമ നൽകിയത്.എന്നാൽ പവർപ്ലേയിൽ അവസാന രണ്ട് പന്തുകളിൽ അഭിഷേകിനെയും ട്രിപതിയും പുറത്താക്കി മുകേഷ് ചെന്നൈക്ക് ബ്രേക്ക് ത്രൂ നൽകി.കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ഹൈദരാബാദിന് 13 റൺസിന് വിജയം.