ഇന്നലെ നടന്ന 2022 വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കൊളംബിയയും ബ്രസീലും ഏറ്റുമുട്ടി, ബ്രസീൽ എതിരില്ലാത്ത ഒരു ഗോളിന് ജയിക്കൂകയുണ്ടായി. അങ്ങനെ കാനറിപ്പടകൾ ഖത്തറിലേക് ടിക്കറ്റ് എടുത്തു. ഈ ഒരു മത്സരം ചില സമയത്ത് ഒരു ഫിസിക്കൽ രീതിയിലേക്ക് മാറുന്നത് നാം പലപ്പോഴും കാണുകയുണ്ടായി.
അതുകൊണ്ട് തന്നെ കൊളംബിയൻ താരങ്ങൾക്കെതിരെ വിമർശനവുമായി സൂപ്പർ താരം നെയ്മറിൻ്റെ സഹോദരി റഫെല്ല രംഗത്തെത്തിയിട്ടുണ്ട്. ഇതൊരു ഗുസ്ഥിയോ അല്ലെങ്കിൽ UFC ഫൈറ്റോ അല്ല. തുടക്കം മുതൽ തന്നെ അവർ ഇങ്ങനെയാണ് പെരുമാറുന്നത്.റഫറി ആണെങ്കിൽ ഒന്നും കാര്യമായിട്ട് ചെയ്യുന്നില്ല.
എങ്ങനെ കളിക്കണമെന്നല്ല എങ്ങനെ ആക്രമിക്കാനും എന്നതാണ് അവർ ആലോചിക്കുന്നത്. എന്നും റഫെല്ല പറഞ്ഞു. ക്വാഡ്രോയുടെ ഫൗൾ അത് നുണ പറഞ്ഞതാണെന്ന് ആദ്യം പറഞ്ഞിരുന്നു എങ്കിൽ നെയ്മറുടെ മുഖം വീങ്ങിയത്തെല്ലാം നാം കാണാനിടയായി.
വളരെ ചെറിയ പ്രായത്തിനുള്ളിൽ തന്നെ തൻറെ കരിയറിലുടനീളം നിരവധി ക്രൂരമായ ഫൗളുകൾ എതിരാളികളുടെ ഭാഗത്തുനിന്നും നെയ്മർക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ താരത്തിന് നേരെയുള്ള ഏതുതരത്തിലുള്ള ആക്രമണങ്ങളെയും ആരാധകർ നഖശിഖാന്തം എതിർക്കുകയും ഉണ്ട്.
ബ്രസീൽ ഇനി അടുത്ത മത്സരം കരുത്തരായ അർജൻ്റീനയുടെ കൂടെയാണ്. കാത്തിരിക്കാം ആ പൊടിപാറും മത്സരത്തിന് വേണ്ടി…