ലോക ഫുട്ബോൾ ഇതിഹാസം പെലെ ഹോസ്പിറ്റൽ വിട്ടു. കഴിഞ്ഞ ദിവസമാണ് താരത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.സൗ പോളയിലെ ആൽബർട്ട് ഐൻസ്റ്റീൻ ഹോസ്പിറ്റലിലായിരുന്നു അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തത്.
ബ്രസീലിലെ സൗ പോള ഹോസ്പിറ്റലിൽ മൂത്രാശയ അണുബാധയെ തുടർന്നായിരുന്നു അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്പിറ്റലിൽ നിന്ന് താരത്തെ ഡിസ്ചാർജ് ചെയ്യതത്.
സൗ പോളയിലെ ആൽബർട്ട് ഐൻസ്റ്റീൻ ഹോസ്പിറ്റൽ പുറത്തു വിട്ട പ്രസ്താവനയിൽ അണുബാധയിൽ നിന്ന് അദ്ദേഹം പൂർണമായി സുഖം പ്രാപിച്ചുവെന്ന് പ്രസ്ഥാവിച്ചു.
2021 ൽ കോളൻ ട്യൂമർ അദ്ദേഹത്തെ ബാധിച്ചിരുന്നു. തുടർന്ന് അദ്ദേഹം രോഗത്തിൽ നിന്ന് വിമുക്തി നേടിയിരുന്നു.ഇതിന് മുമ്പ് 2019 ലും മൂത്രാശയ അണുബാധയെ തുടർന്ന് പെലെയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു.
ബ്രസീലിന് വേണ്ടി 92 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ലോക ഫുട്ബോളിലെ ഇതിഹാസ താരമായ പെലെ ബ്രസീലിന് വേണ്ടി മൂന്നു ലോകക്കപ്പും നേടികൊടുത്തിട്ടുണ്ട്.