ഗോകുൽ എൻ. യു :; സീസണിൽ ആറാം മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിക്കൊപ്പം ഇഗോർ അംഗുലോ അടക്കമുള്ള വിദേശ സൂപ്പർ താരങ്ങളെ മാത്രമല്ല, പ്ലെയോഫ് ലൈനപ്പ് തങ്ങൾ നിശ്ചയിച്ചപോലെ ആക്കാൻ വേണ്ടിഎന്നപോലെ പ്രവർത്തിക്കുന്ന മാച്ച് ഒഫിഷ്യൽസിനെക്കൂടിയാണ് കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സിന് നേരിടാനുള്ളത്
അതിനാൽ ഡിഫെൻസിൽ വിട്ടുവീഴ്ചകൾ ചെയ്തിട്ടായാലും അറ്റാക്കിങ്ങിൽ മാക്സിമം ശ്രദ്ധ കേന്ദ്രീകരിക്കുകയാവും ഇവാൻ വുകോമനോവോക്കിന്റെ പ്ലാൻ. കാരണം, 10 ഗോൾ അടിച്ചാൽ അതിൽ അഞ്ചെണ്ണമേ ഗോൾ ആയി കൂട്ടൂ. ബാക്കി അനുവദിക്കാൻ സാധ്യതയില്ല
അതുപോലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ സ്വയം രക്ഷിക്കാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം, ഇങ്ങോട്ട് ഫൗൾ ചെയ്താലും കാർഡ് കിട്ടുക നമ്മുടെ താരങ്ങൾക്ക് തന്നെ ആയിരിക്കും. അതുപോലെ, പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്യപ്പെട്ടാൽ അത് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആണെങ്കിൽ പെനാൽറ്റി കൊടുക്കരുത് എന്നൊരു അലിഖിത നിയമം ഉണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് അതിനായ് വെറുതെ സമയം കളയാതെ കളി തുടരുന്നതാണ് അൽവാരോക്ക് നല്ലത്
ഇരു ബോക്സുകളിലും മധ്യ നിരയിലും നിറഞ്ഞു കളിക്കുകവഴി ടീമിന്റെ നട്ടെല്ല് ആയ അഡ്രിയാൻ ലൂണ ആയിരിക്കും റഫറിയുടെ ടാർഗറ്റ്. കാരണം, ലൂണ കാർഡ് കിട്ടി പുറത്തു പോയാൽ ടീമിന്റെ ബാലൻസ് തെറ്റാൻ ചാൻസ് കൂടുതൽആണ്. അതുപോലെ തന്നെ എതിർ ആക്രമണങ്ങൾ ഡിഫെൻസ് ലൈനിൽ എത്തുന്നതിനു മുൻപ് നിർവീര്യമാക്കാനും ഫൗൾ ചെയ്യപ്പെടുന്നതിൽ നിന്ന് സ്വയം ഒഴിഞ്ഞ മാറാൻ കഴിവുമുള്ള ജീക്സൺ – പൂട്ടിയ സഖ്യത്തിൽ ഒരാളും കാർഡ് കിട്ടാൻ ചാൻസ് ഉള്ളവരിൽ ഉണ്ടാവാം. കാരണം, കഴിഞ്ഞ മത്സരത്തിൽ അവരുടെ പങ്ക് നിർണായകമായിരുന്നു.
അൻപതാം മത്സരത്തിൽ ഗോൾ നേടിയ ശേഷം ഫോമിലേക്ക് എത്തിയ പ്രശാന്തും തയ്ച്ചു വെച്ചോ ഒരെണ്ണം
“മികച്ച താരങ്ങൾ ഉണ്ടായാൽ പോരാ, ഭാഗ്യവും വേണം” എന്നാണ് ബ്ലാസ്‌റ്റേഴ്‌സിനെകുറിച്ച് ഇതുവരെ പറഞ്ഞിരുന്നത്. പക്ഷെ, ഇനി അത് പോരാ “റഫറി കൂടി കനിയണം” എന്ന് പറയേണ്ട അവസ്ഥയിലേക്ക് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ – ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകകൂട്ടത്തെ തള്ളിവിടുന്ന റഫറിമാരും അവർക്ക് പ്രോത്സാഹനം നൽകുന്ന സംഘാടകരും നന്നാവാതെ ഇന്ത്യൻ ഫുട്ബോൾ എവിടെയും എത്തില്ല
ഇവന്മാരുടെ വിചാരം ഇവരുടെ ഔദാര്യമാണ് നമ്മുടെ വിജയം എന്നാണ്. എട്ടു സീസണിൽ നിന്ന് മനസിലാക്കാത്തവർ ഇനി അങ്ങോട്ട് നന്നാവുമോ എന്നത് മറ്റോരു പ്രധാന ചോദ്യം. അങ്ങനെയുള്ള റഫറിമാരെ നന്നാക്കാൻ ഏത് EPL ടൈയപ്പ് വന്നിട്ട് എന്ത് കാര്യം എന്നറിയില്ല. എന്നാലും എന്നെങ്കിലും നന്നാവും എന്ന് പ്രതീക്ഷിക്കുന്നു