നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും അധികം തലവേദന പേറുന്ന ഫുട്ബോൾ പരിശീലകൻ പി എസ് ജി യുടെ പരിശീലകനായ മൗറിൻസിയോ പോച്ചറ്റീനോ ആയിരിക്കും. ഇന്ന് ലോകത്ത് മറ്റാർക്കും അവകാശപ്പെടാൻ പോലും കഴിയാത്ത അത്ര വലിയ ഒരു താരനിരയാണ് ഫ്രഞ്ച് ക്ലബ്ബിൽ ഉള്ളത്. ആ ടീമിലെ വലിയ പേരുകളിലേക്ക് ഒന്ന് നോക്കിയാൽ പോലും എതിരാളികൾ പേടിച്ചു വിറക്കും.
എന്നാൽ ഈ വമ്പൻ പേര്കാരുടെ പെരുമക്ക് ഒത്ത പ്രകടനം ഇതുവരെയും ഫ്രഞ്ച് ക്ലബ്ബിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതിന് മുഖ്യ കാരണക്കാരൻ പരിശീലകൻ ആണെന്നാണ് വിമർശകരുടെ വാദം. ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടനമിന്റെ പരിശീലക ചുമതല ഉപേക്ഷിച്ച ശേഷം ഫ്രഞ്ച് ക്ലബ്ബിലേക്ക് വന്നതുമുതൽ അദ്ദേഹത്തിന് സ്വസ്ഥത ഇല്ലെന്ന് പറയുവാൻ കഴിയുകയില്ല.
തുടക്കത്തിൽ ശാന്തമായി പൊയ്ക്കൊണ്ടിരുന്നു അദ്ദേഹത്തിനെ തളർത്തിയത് ഇടയ്ക്ക് വന്നു കയറിയ ചില വമ്പൻ സൈനീങ്ങുങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെ പുറത്താക്കണമെന്ന തരത്തിൽ ശക്തമായ വാദഗതികൾ ഉയർന്നുവന്നിരുന്നു. ഫ്രഞ്ച് ക്ലബ് അദ്ദേഹത്തിന് പകരക്കാരനെ അന്വേഷിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.
ഫ്രഞ്ച് ക്ലബ് പാരിസ് സെൻറ് ജർമ്മന്റെ പരിശീലക സ്ഥാനത്തു നിന്നും അർജൻറീനക്കാരനായ പരിശീലകനെ പുറത്താക്കുമോ എന്ന ആരാധകരുടെ ആശങ്കകൾക്കും സംശയങ്ങൾക്കും വിരാമം കുറിച്ചിരിക്കുകയാണ് ഫ്രഞ്ച് ക്ലബ്ബിൻറെ സ്പോർട്ടിങ് ഡയറക്ടറായ ലിയനാർഡോ. അദ്ദേഹത്തിൻറെ കാര്യത്തിൽ വ്യക്തമായ പദ്ധതികൾ ക്ലബ്ബിന് ഉണ്ട്. പരിശീലകൻ വന്ന സ്ഥിതി തന്നെയാണ് ഇപ്പോഴും തുടരുന്നത് എന്ന പറഞ്ഞ് അദ്ദേഹം തൻറെ നിലപാട് വ്യക്തമാക്കിയത് ഇപ്രകാരമായിരുന്നു.
“അദ്ദേഹം വന്നപ്പോൾ ഉണ്ടായിരുന്ന അതെ ചിന്ത തന്നെയാണ് ഞങ്ങൾക്കിപ്പോഴും ഉള്ളത്. സമ്മറിൽ ഉണ്ടായ മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ സമയമെടുക്കും. ഞങ്ങളുടെ കയ്യിലുള്ള താരങ്ങളുമായും അതു ചെയ്യേണ്ടതാണ്.” ടീമിൻറെ പോരായ്മയെ പരിശീലകനെ മാത്രം 8888 അദ്ദേഹം ഒരുക്കമല്ല എന്നതാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത് ടീമിലെ പുതിയ സാഹചര്യങ്ങളുമായി അദ്ദേഹത്തിന് പൊരുത്തപ്പെട്ട് വരാൻ ഇനിയും സമയം ആവശ്യമുണ്ട് എന്ന ബോധം ലിയനാർഡോക്ക് ഉണ്ട്.