എ ഐ എഫ് എഫിന്റെ വിചിത്രമായ പ്ലയർ രജിസ്ട്രേഷൻ നിയമം ആണ് രാജസ്ഥാനെ കളിക്കാൻ ആളില്ലാത്ത അവസ്ഥയിൽ ആക്കിയിരിക്കുന്നത്. സെക്കൻഡ് ഡിവിഷൻ കഴിയുന്നതിന് മുമ്പ് തന്നെ പുതിയ സീസണായി താരങ്ങളെ രജിസ്റ്റർ ചെയ്യേണ്ട സമയം അവസാനിച്ചിരുന്നു.
സെക്കൻഡ് ഡിവിഷനായി സൈൻ ചെയ്ത താരങ്ങളെ റിലീസ് ചെയ്ത് കൊണ്ട് ഐ ലീഗിനായി ശക്തമായ ടീമിനെ ഒരുക്കാൻ ഇറങ്ങിയ രാജസ്ഥാന് ഇത് പ്രശ്നമായി. ജനുവരിയിൽ മാത്രമെ രാജസ്ഥാന് അവർ സൈൻ ചെയ്ത താരങ്ങളെ ഇനി രജിസ്റ്റർ ചെയ്യാൻ ആവുകയുള്ളൂ.
രജിസ്റ്റർ ചെയ്ത താരങ്ങൾ മാത്രമെ ഉള്ളൂ എന്നതിനാൽ ഇന്നത്തെ മത്സരം മാറ്റുവെക്കാൻ രാജസ്ഥാൻ യുണൈറ്റഡ് ആവശ്യപ്പെട്ടു എങ്കിലും അതും എ ഐ എഫ് എഫ് അംഗീകരിച്ചില്ല.
ഇന്ന് 9 പേരുമായി കളത്തിൽ ഇറങ്ങും എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.