കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും തമ്മിലുള്ള ആദ്യ പ്ലേ ഓഫിന്റെ വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. മത്സരത്തിൽ വിവാദ ഗോൾ അനുവദിച്ച റഫറി ക്രിസ്റ്റൽ ജോണിനെതിരെ കടുത്ത വിമർശനങ്ങൾ ശക്തമായി തന്നെ ഉയരുകയാണ്. എന്നാൽ ക്രിസ്റ്റൽ ജോൺ മാത്രമല്ല, പല റഫറിമാരും ബെംഗളൂരു എഫ്സിയെ സഹായിക്കാൻ കൂട്ടുനിൽക്കുന്നു എന്ന പുതിയ ആരോപണം കൂടി ഇപ്പോൾ ഉയരുകയാണ്.
ഇന്നലെ നടന്ന മുംബൈ- ബെംഗളൂരു ആദ്യപാദ സെമിയിൽ ബെംഗളൂരു ഒരു ഗോളിന് വിജയിച്ചിരുന്നു. വിവാദ നായകൻ സുനിൽ ഛേത്രിയാണ് മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടി ഗോൾ നേടിയത്. എന്നാൽ ഈ മല്സരത്തില് ബെംഗളൂരുവിന് റഫറിയുടെ സഹായം ഉണ്ടായിരുന്നു എന്ന ആരോപണമാണ് ചില മുംബൈ ആരാധകർ സമൂഹമാധ്യമങ്ങളിയോടെ പങ്ക് വെയ്ക്കുന്നത്.
ഇന്നലത്തെ മത്സരത്തിൽ എഴുപത്തെട്ടാം മിനിറ്റിലാണ് ഛേത്രി ഗോൾ നേടുന്നത്. എന്നാൽ മത്സരത്തിന്റെ 89 മത്തെ മിനിറ്റില്‍ അര്‍ഹിച്ച കോര്‍ണര്‍ ചോദിച്ചതിന് മുംബൈയുടെ മൊര്‍ത്താതോ ഫാളിന് മഞ്ഞക്കാര്‍ഡ് കീറ്റിയതാണ് ചില മുംബൈ ആരാധകരുടെ ആരോപണത്തിന് കാരണം. കളിയുടെ നിർണായക നിമിഷത്തിൽ അര്‍ഹിച്ച കോര്‍ണര്‍ ചോദിച്ചതിന് മുംബൈ താരത്തിന് കാർഡ് നൽകിയത് ബംഗളുരുവിനെ റഫറിമാർ സഹായിക്കുന്നു എന്നതിന്റെ തെളിവാന്നെന്നാണ് ആരാധകർ ആരോപിക്കുന്നത്.
അതെ സമയം, കേരള ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മല്‍സരത്തിലെ പ്രശ്‌നങ്ങളുടെ ചൂടും ഇന്നലത്തെ മത്സരത്തിൽ ഉണ്ടായിരുന്നു. മല്‍സരത്തിനു തൊട്ടുമുന്‍പ് സ്റ്റേഡിയത്തിന് പുറത്ത് ടീം ബസിലെത്തിയ ഛേത്രിയെ മുംബൈ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചത് വിവാദങ്ങൾക്ക് കാരണമായിരുന്നു.
രണ്ടാം പാദ സെമി ഇനി ബെംഗളൂരുവിന്റെ തട്ടകത്തിലാണ്. മുംബൈയുടെ തട്ടകത്തിൽ നിന്നും 1-0 എന്ന സ്കോർ ലൈനിൽ വിജയിക്കാനായത് ബെംഗളുരുവിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.