ഇന്ത്യൻ സൂപ്പർ ലീഗ് ഉൾപ്പടെ ഇന്ത്യയിലെ എല്ലാ ടൂർണമെന്റുങ്ങളിൽ നോക്കുമ്പോൾ ഏറ്റവും കൂടുതൽ വിമർശനം ഏറ്റു വാങ്ങുന്നത് റെഫറിമാരാണ്. അവർ അറിഞ്ഞോണ്ട് അല്ലെങ്കിൽ പോലും കുറെയധികം പിഴവുകളാണ് അവരുടെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്.
എന്നാൽ എഐഎഫ്എഫ് 50 റഫറിമാരെ സ്ഥിര കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയാണ്. 80,000 രൂപ പ്രതിമാസം ശമ്പളത്തോടെയാണ് നിയമനം ഉണ്ടാക്കുക. സ്ഥിരവരുമാനം വരുന്നത്തോടെ ഇന്ത്യയിലെ ഫുട്ബോൾ റഫറിമാരുടെ നിലവാരം ഉയരുമെന്നു എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പ്രതികരിച്ചു.
“രാജ്യത്തെ ഫുട്ബോൾ റഫറിമാരുടെ നിലവാരത്തെക്കുറിച്ചു പരാതികൾ പതിവാണ്. ഐഎസ്എൽ ടീമുകളുടെ വിദേശ പരിശീലകർ പ്രത്യേകിച്ച് ഐഎസ്എൽ, ഐ–ലീഗ്, സന്തോഷ് ട്രോഫി തുടങ്ങി ഏതു ടൂർണമെന്റിലുമാകട്ടെ റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ ടീമുകളുടെ പ്രകടനത്തെ ബാധിക്കും” കല്യാൺ ചൗബെ പറഞ്ഞു.
സംസ്ഥാനതരമായ ലീഗുകളിൽ ഒരു റഫറിക്കി ലഭിക്കുന്നത് 2,500 മുതൽ 5,000 വരെ മാത്രമാണ്. ദേശിയ ലീഗുകളിൽ അത് 8,000 മുതൽ 10,000വരെയാകും. പക്ഷെ ഈ പ്രതിഫലത്തോടെ കുടുംബം പുലർത്തുക പ്രയാസമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു പുതിയ ശമ്പള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.