എറിക് ടെൻ ഹാഗ് സ്ഥാനമെറ്റെടുത്തതിന് ശേഷം ആരാധകർ ഉറ്റു നോക്കിയത് റൊണാൾഡോയുടെ ടീമിലെ സ്ഥാനത്തെ പറ്റിയാണ്. റൊണാൾഡോ ടീം വിടുമെന്നും വിടില്ല എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ടെൻ ഹാഗും റൊണാൾഡോയും ഇതിനെ പറ്റി പ്രതികരിച്ചു നേരത്തെ തന്നെ രംഗത്ത് വന്നതാണ്.
ടെൻ ഹാഗിന് തന്നെ ആവശ്യമുണ്ടെകിൽ താൻ യുണൈറ്റഡിൽ തുടരുമെന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നു. റൊണാൾഡോ തന്റെ പ്ലാനിൽ ഉണ്ടെന്ന് ടെൻ ഹാഗ് കൂടി വ്യക്തമാക്കിയതോടെ റൊണാൾഡോ ടീമിൽ തുടരുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ നേർ വിപീരിതമാണ്.
ട്രാൻസ്ഫർ മാർക്കറ്റിലെ യുണൈറ്റഡിന്റെ പതിഞ്ഞ താളം റൊണാൾഡോയെ ചൊടിപിച്ചുവെന്നാണ് റിപ്പോർട്ടുകൾ.ഡാർവിൻ നുനെസിന് സ്വന്തമാക്കാൻ സാധിക്കാത്തതും റൊണാൾഡോയെ യുണൈറ്റഡ് വിടാൻ പ്രേരിതനാക്കുന്നു. താരത്തിന് വേണ്ടി ബയേൺ മ്യുണിക് താല്പര്യം കാണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ റൊണാൾഡോക്ക് അടുത്ത വർഷം ജൂൺ വരെ യുണൈറ്റഡിൽ കരാറുണ്ട്.കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് വേണ്ടി 39 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. അതിൽ നിന്ന് 24 ഗോളും മൂന്നു അസ്സിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.