വമ്പൻ ട്രാൻസ്ഫർ നീകത്തിന് ഒരുങ്ങി എഫ് സി ഗോവ. അൽവരോ വാസ്ക്‌സിന് കൂട്ടായി റോയ് കൃഷ്ണ എത്തുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ ഫുട്ബോൾ പേജായ 90nd സ്റ്റോപ്പജാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
റോയ് കൃഷ്ണയെ ടീമിൽ നിലനിർത്താൻ എ ടി കെ മോഹൻ ബഗാൻ ശ്രമിച്ചിരുന്നു. എന്നാൽ താരം ആവശ്യപെട്ടത് നാല് മാസത്തെ കരാറാണ്. ഇത് ക്ലബ്ബിന് സ്വീകാര്യമായിരുന്നില്ല. അത് കൊണ്ടാണ് താരം ക്ലബ് വിട്ടത്.
താരം നാല് മാസത്തെ കരാർ ആവശ്യപെട്ടത് ഇന്ത്യയിൽ തുടരാൻ വേണ്ടിയായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം താരത്തിന് ഇന്ത്യയിൽ തുടരാൻ അതിയായ ആഗ്രഹമുണ്ട്. അത് കൊണ്ട് തന്നെ ഐ എസ് എൽ ക്ലബ്ബുകൾ ഓഫറുമായി വന്നാൽ താരം സ്വീകരിച്ചേക്കും.
നിലവിൽ മൂന്നു ഐ എസ് എൽ ക്ലബ്ബുകൾ താരത്തിന് വേണ്ടി രംഗത്തുണ്ട്. ബംഗളുരു എഫ് സി യും,എ ടി കെ യുടെ ചിരവൈരികളായ ഈസ്റ്റ് ബംഗാളുമാണ് ഈ മൂന്നു ക്ലബ്ബുകളിൽ രണ്ട് പേർ. ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയ പുത്രൻ അൽവരോ കൂടുമാറിയ ഗോവയാണ് റോയ് കൃഷ്ണക്ക് വേണ്ടി രംഗത്തുള്ള മൂന്നാമത്തെ ക്ലബ്.
ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമാണ് അദ്ദേഹം. എ ടി കെ ക്ക് വേണ്ടി 67 മത്സരങ്ങളിൽ നിന്ന് 39 ഗോളും 18 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. റോയ് കൃഷ്ണ എങ്ങോട്ടേക്കെന്ന് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും.