ഫുട്ബോൾ ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കുന്ന ഒരു വാർത്തയാണ് അല്പം നിമിഷങ്ങൾക്കു മുൻപ് പുറത്തുവന്നിരിക്കുന്നത്. ബാഴ്സലോണയുടെ അർജൻറീന താരമായ സെർജിയോ അഗ്യൂറോ ഫുട്ബോൾ മതിയാക്കി വിരമിക്കുകയാണ്. അടുത്തിടെ കളിക്കളത്തിൽ വെച്ച് കാർഡിയാക് അറസ്റ്റ് മൂലം അദ്ദേഹത്തിന് പാതിവഴിയിൽ കളി അവസാനിപ്പിക്കേണ്ടി വന്നിരുന്നു.
അപ്രതീക്ഷിതമായി വന്ന ഹൃദയസ്തംഭനം അത്ര നിസാരമായി എഴുതിത്തള്ളാൻ കഴിയുകയില്ല എന്ന് പ്രാരംഭ പരിശോധനകളിൽ തന്നെ വ്യക്തമായിരുന്നു എങ്കിലും ഇപ്പോൾ കാറ്റലോണിയ റേഡിയോയും ഡെയിലി മെയിൽ യുകെയും പുറത്തുവിട്ട റിപ്പോർട്ടുകൾ അനുസരിച്ച് താരം തന്നെ നില അൽപ്പം ഗുരുതരമാണ്. ഡെയിലി മെയിൽ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് നോക്കുകയാണെങ്കിൽ താരം വിരമിക്കുകയാണ്.
കളിക്കളത്തിൽ വെച്ച് ക്രിസ്ത്യൻ എറിക്സൺ കുഴഞ്ഞുവീണ ഓർമകളിൽനിന്ന് ഫുട്ബോൾ ലോകം മുക്തമാകും മുൻപാണ് അഗ്യൂറോയ്ക്ക് ഇത്തരത്തിൽ ഒരു ദുരവസ്ഥ വന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി അദ്ദേഹത്തിനെ നിർഭാഗ്യം വിടാതെ പിന്തുടരുകയാണ്.
പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരൻ എന്ന റെക്കോർഡിനുടമയായ അർജൻറീന സൂപ്പർസ്റ്റാർ സെർജിയോ അഗ്യൂറോ തൻറെ അവസാന കളിയിൽ ചെൽസിക്ക് എതിരെ നടന്ന ചാമ്പ്യൻസ് ലീഗിൽ ഒന്നേ പൂജ്യത്തിന് തോറ്റു തലതാഴ്ത്തി മാഞ്ചസ്റ്റർ സിറ്റി ജേഴ്‌സി അഴിച്ചു വച്ച് സിറ്റി വിടുകായായി രുന്നു.
പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയെന്ന റൂണിയുടെ റെക്കോർഡ് തകർത്ത മഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ അവസാന അംഗത്തിൽ ചെൽസിക്കെതിരെ തോറ്റു മടങ്ങാനായിരുന്നു വിധി. തൻറെ നാലാമത്തെ ഫൈനലിൽ ആണ് സെർജിയോ കപ്പിനും ചുണ്ടിനുമിടയിൽ കിരീടം അടിയറവച്ചു തലതാഴ്ത്തി മടങ്ങുന്നത്.
മുൻപ് രണ്ടു തവണ അർജൻറീനക്കു ഒപ്പം കോപ്പ അമേരിക്കയിലും ഒരുതവണ ലോകകപ്പ് ഫൈനലിലും തോറ്റു മടങ്ങാനായിരുന്നു അർജൻറീന ധീര നായകൻറെ വിധി. കണ്ണീരോടെ സിറ്റിയുടെ പടിയിറങ്ങി ബാഴ്സലോണയിൽ എത്തിയ താരത്തിന് പരിക്കുമൂലം ദീർഘകാലം അവർക്കുവേണ്ടി കളിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാൽ വീണ്ടും കളി തുടങ്ങിയ ഈ സമയത്തുതന്നെ താരത്തിന് ഇത്തരത്തിൽ ഒരു ദുര്യോഗം വേട്ടയാടിയിരിക്കുകയാണ്.