ബദ്ധവൈരികളായ ചെന്നൈയിൻ എഫ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് സീസണിലെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിരിക്കുകയാണ്. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിറകിൽ നിന്നതിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ച് വരവും വിജയവും പിറന്നത്.
മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ എൽ -ഖയാത്തിയിലൂടെ ചെന്നൈയിൻ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചു. തിരിച്ചടിക്കാൻ കിടിലൻ നീക്കങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്‌സ് 38 ആം മിനുട്ടിൽ ലൂണയുടെ മഴവില്ലിലൂടെ മത്സരം സമനിലയിലെത്തിച്ചു.
രണ്ടാം പകുതിയിൽ മലയാളി താരം രാഹുലും ലക്ഷ്യം കണ്ടതോടെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന്റെ ഡ്രൈവിങ്ങിൽ സീറ്റിലെത്തി. പിന്നീട് ഗോളുകൾ പിറക്കാതെ വന്നതോടെ മത്സരം 2-1 എന്ന സസ്കോർ ലൈനിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയായിരുന്നു.
മത്സരഫലത്തിൽ സന്തോഷവാനാണെന്നും കൊച്ചിയിൽ ഈ സീസണിലെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ കാഴ്ച്ചവെച്ചത് എന്നും പരിശീലകൻ ഇവാൻ വുകമനോവിച്ച് പറയുമ്പോഴും ആദ്യമിനുട്ടിലെ ഗോൾ ബ്ലാസ്റ്റേഴ്‌സിന്റെ ആശാനെ അതൃപ്തനാക്കുന്നുണ്ട്.
ആദ്യ മിനുട്ടിൽ ഗോൾ വഴങ്ങിയെങ്കിലും തനിക്ക് പ്രതീക്ഷകൾ ഉണ്ടായിരുന്നെന്നും ഇവാൻ ആശാൻ പറഞ്ഞു. എന്നാൽ മത്സരത്തിന്റെ ആദ്യ മിനുട്ടുകളിൽ ഗോൾ വഴങ്ങുന്നത് വേദനാജനകമെന്നും എന്നാൽ ഈ തെറ്റ് ഒരിക്കലും ആവർത്തിക്കരുതെന്ന് ഇവാൻ ആശാൻ താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി.