ദക്ഷിണ ആഫ്രിക്ക ക്കെതിരെ യുള്ള അഞ്ചു മത്സര ട്വന്റി ട്വന്റി പരമ്പരക്കും ഇംഗ്ലണ്ടിന് എതിരെയുള്ള ഏക ടെസ്റ്റിനുമുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. ഇന്നലെ വന്ന താരങ്ങൾക്ക് വരെ ഇന്ത്യൻ ടീമിൽ ഇടം നൽകി.സഞ്ജുവിന് തഴഞ്ഞു ബിസിസിഐ. ടെസ്റ്റ് ടീമിലേക്ക് പൂജാര തിരകെയെത്തി.
18 അംഗം ട്വന്റി ട്വന്റി ടീമിനെയും 17 അംഗ ടെസ്റ്റ് ടീമിനെയുമാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം കൊറോണ മൂലം മാറ്റിവെച്ച ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. പൂജാര തിരകെയെത്തി. പരിക്ക് മൂലം രഹനെയെ വീണ്ടും തഴഞ്ഞു.ജൂലൈ 1 ന്ന് എഡ്ഗബസ്റ്റനിലാണ് മത്സരം പുനക്രമികരിച്ചിരിക്കുന്നത്.
ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വര് പൂജാര, ഋഷഭ് പന്ത് (വിക്കറ്റ്), കെ എസ് ഭരത് (വിക്കറ്റ്), രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസീദ് കൃഷ്ണ.
ദക്ഷിണ ആഫ്രിക്കെതിരെ ഇന്ത്യയിൽ വെച്ച് നടക്കാനിരിക്കുന്ന അഞ്ചു മത്സരം അടങ്ങുന്ന ട്വന്റി ട്വന്റി പരമ്പരക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു.കോഹ്ലി രോഹിത് ബുമ്ര എന്നിവർക്ക് വിശ്രമം നൽകി. സഞ്ജുവിന് ഇടമില്ല. ഐ പി എല്ലിലെ മികച്ച പ്രകടനത്തിന് ഉമ്രാൻ മാലിക്കും അർഷദീപും ഇന്ത്യൻ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യ T20I സ്ക്വാഡ്:കെ എൽ രാഹുൽ (c),ദിനേശ് കാർത്തിക്,ഹാർദിക് പാണ്ഡ്യ,റുതുരാജ് ഗെയ്ക്വാദ്,ഇഷാൻ കിഷൻ,ദീപക് ഹൂഡ,വെങ്കിടേഷ് അയർ,യുസ്വേന്ദ്ര ചാഹൽ,ശ്രേയസ് അയർ,കുൽദീപ് യാദവ്,ഋഷഭ് പന്ത് (വിസി),,ഭുവനേശ്വർ കുമാർ,രവി ബിഷ്ണോയ്,അക്സർ പട്ടേൽ,ഹർഷൽ പട്ടേൽ,ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്,ഉംറാൻ മാലിക്