ഖത്തർ ലോകകപ്പിലെ കിരീട ഫേവറേറ്റുകളായ അർജന്റീന മെക്സിക്കോയെ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. സൗദി അറേബ്യയോടുള്ള ആദ്യ പരാജയം ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു, എന്നാൽ രണ്ടാം മത്സരത്തിൽആ നിരാശ മെസ്സിയും പടയാളികളും മാറ്റിയിരിക്കുകയാണ്.
നായകൻ ലയണൽ മെസ്സിയും എൻസോ ഫെർണാണ്ടസും നേടിയ രണ്ട് ഗോളുകളാണ് അർജന്റീനയ്ക്ക് വിജയം ഒരുക്കികൊടുത്തത്. ഈ വിജയത്തോട് കൂടി അർജന്റീന പ്രീക്വർട്ടർ സാധ്യത നില നിർത്തിയിരിക്കുകയാണ്.
മെക്സിക്കോയ്ക്കെതിരായ മത്സരത്തിന് ശേഷം നായകൻ മെസ്സി പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുകയാണ്.ഈ റിസൾട് ആയിരുന്നു ഞങ്ങൾ ആഗ്രഹിച്ചത്, ഈ റിസൾട്ടിന് വേണ്ടിയാണ് ഞങ്ങൾ പ്രയത്നിച്ചത് എന്നാണ് മെസ്സിയുടെ വാക്കുകൾ.
ആദ്യ മത്സരത്തിൽ ഞങ്ങൾക്ക് വലിയ സമ്മർദ്ദം ഉണ്ടായിരുന്നു. അതാണ് തോൽവിയിലേക്ക് നയിച്ചത്, എന്നാൽ ഇതൊക്കെ സർവ്വസാധരണമാണ്, രണ്ടാമത്തെ മത്സരത്തിൽ തിരിച്ചുവരാൻ ഞങ്ങൾക്കായി എന്നും വിട്ടുകൊടുക്കാൻ ഞങ്ങൾക്ക് മനസ്സില്ലെന്നും, എല്ലാകളിയിലും ഞങ്ങക്ക് വിജയിക്കണമെന്നും മെസ്സി പറഞ്ഞു.
തെറ്റുണ്ടെങ്കിൽ ആ തെറ്റ് തിരുത്തി വിജയം ഉറപ്പാക്കേണ്ടതുണ്ടെന്നും മെസ്സി കൂട്ടിച്ചേർത്തു. ഒരു ഗോളും ഒരു അസ്സിസ്റ്റും നേടിയ മെസ്സിയാണ് കളിയിലെ താരമായത്.