ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ പിന്തുണയില്ലാതെ സ്റ്റിമാക്കിന്റെ വാർത്ത സമ്മേളനം.പരിശീലകൻ പറഞ്ഞു വെക്കുന്നത് ഗൗരവമേറിയ കാര്യങ്ങൾ.കുറച്ചു മണിക്കൂറുകൾക്ക് മുന്നേയാണ് ഫെഡറേഷൻ സമ്മതമില്ലാതെ ഒരു അപ്രതീക്ഷിത വാർത്ത സമ്മേളനം അദ്ദേഹം നടത്തുന്നത്.
അദ്ദേഹം വാർത്ത സമ്മേളനത്തിൽ സംസാരിച്ച ഗൗരവമേറിയ കാര്യങ്ങൾ എന്തൊക്കയാണ്. പ്രമുഖ ഫുട്ബോൾ പേജായ സേവ്ൻസ് ഫുട്ബാൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരുടെ റിപ്പോർട്ടിലേക്ക്.
നിലവിൽ ഇന്ത്യ ഫിഫയുടെ വിലക്കിന്റെ ഭീഷണിയിലാണ്. എത്രയും വേഗം തിരെഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റ് നിയമിതനായില്ലെങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ അത്ര സുഖകരമായിരിക്കില്ല. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഇന്ത്യക്ക് വിലക്ക് നേരിടേണ്ടി വരുമെന്ന് സ്റ്റിമാക് പറയുന്നു.
നിലവിൽ സ്റ്റിമാക്കിനെ സെപ്റ്റംബർ വരെ ഇന്ത്യൻ പരിശീലകൻ എന്നാ നിലയിൽ കരാറുണ്ട്. സെപ്റ്റംബറിന് മുന്നേ തന്നെ താൻ ഇന്ത്യയിൽ തുടരണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മാത്രമല്ല മറ്റൊരു പ്രധാനപെട്ട കാര്യം കൂടി അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്.
ഇന്ത്യൻ ഫുട്ബോളിൽ തരം താഴ്ത്തലും പ്രമോഷനും വേണം. കൂടാതെ ഐ ലീഗിൽ വിദേശ താരങ്ങൾ ഉണ്ടായിരിക്കാനും പാടില്ല. ഇതാണ് സ്റ്റിമാക്കിന്റെ വാർത്ത സമ്മേളനത്തിന്റെ രത്‌നചുരുക്കം.