ലിവർപൂളിനെ ഗോൾ മഴയിൽ മുക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്.യുണൈറ്റഡ് പരിശീലകൻ എന്നാ നിലയിൽ തന്റെ ആദ്യ മത്സരത്തിൽ തന്നെ ലിവർപൂളിനെ കൊന്ന് കൊലവിളിച്ചു ടെൻ ഹാഗിന്റെ യുണൈറ്റഡ്.സൗഹൃദ മത്സരത്തിൽ ലിവർപൂളിനെ തകർത്തത് എതിരില്ലാത്ത നാല് ഗോളുകൾക്ക്
തുടക്കം മുതൽ ആക്രമിച്ചു കളിച്ചത് ലിവർപൂൾ ആയിരുന്നു. എങ്കിലും കളിയുടെ ഒഴിക്കിന് എതിരെയായി മാഞ്ചേസ്റ്റർ യുണൈറ്റഡ് ആദ്യം സ്കോർ ചെയ്തു. പിന്നീട് തുടരെ തുടരെ യുണൈറ്റഡിന്റെ അക്രമങ്ങൾ ആയിരുന്നു.
പ്രതിരോധത്തിലെ വിടവുകൾ ലിവർപൂൾ മുതലാക്കാൻ ശ്രമിച്ചുവെങ്കിൽ ഡി ഗിയ രക്ഷകനായി. ആദ്യ പകുതിയിൽ യുണൈറ്റഡ് മൂന്നു ഗോളുകൾ സ്വന്തമാക്കി.സാഞ്ചോ, ഫ്രഡ്, മാർഷ്യൽ എന്നിവരാണ് ഗോളുകൾ സ്വന്തമാക്കിയത്.
ആദ്യ പകുതിയിൽ രണ്ടാനിര ടീമുമായിയാണ് പൂൾ ഇറങ്ങിയത് എങ്കിലും യുണൈറ്റഡ് ഫസ്റ്റ് ടീമുമായിയാണ് കളിച്ചത്. രണ്ടാം പകുതി ആരംഭിച്ചപ്പോൾ ലിവർപൂൾ അവരുടെ മികച്ച താരങ്ങളെ കളത്തിലേക്ക് ഇറക്കി.യുണൈറ്റഡ് തങ്ങളുടെ രണ്ടാം നിര ടീമിനെയും കളത്തിലേക്ക് ഇറക്കി.
ഈ ഒരു മാറ്റം യുണൈറ്റഡിന്റെ കളിയിലും കണ്ട്. രണ്ടാം പകുതി ലിവർപൂൾ നന്നായി കളിച്ചു വെങ്കിലും കളിക്ക് വിപരീതമായി 76 ആം മിനുറ്റിൽ യുണൈറ്റഡ് തങ്ങളുടെ നാലാം ഗോൾ പെല്ലിസ്റ്ററിയിലൂടെ കുറിച്ചു.ലിവർപൂൾ അക്രമണങ്ങൾ പിന്നെയും അഴിച്ചു വിട്ടെങ്കിലും ആശ്വാസ ഗോൾ നേടാൻ കഴിഞ്ഞില്ല