ധോണിയുടെ ഹിറ്റിങ് പവറിന്റെയും ചങ്കൂറ്റത്തിന്റെയും ഉറപ്പ് അങ്ങനെ കൈമോശം പോകില്ല എന്നു കൊൽക്കത്തയും ഐ പി എല്ലും ശരിക്കും അറിഞ്ഞു.
ഒരു വല്ലാത്ത ശൂന്യതയിൽ നിന്നുമായിരുന്നു ഫീനിക്സ് പക്ഷിയെ പോലെ ചെന്നൈ ആരാധകരുടെ സ്വന്തം തലയുടെ തിരിച്ചു വരവ്. നാല് പാടും നിന്ന് നിലവിളികൾ ഉയരുന്നു.
ആദ്യ കളികളിൽ പേടിച്ച് ഇരുന്നു എന്ന് പറഞ്ഞ് ട്രോളി നോക്കി, പക്ഷേ ഇന്ന് തന്റെ പ്രതാപ കാലത്ത് പോലും ഏറ്റവുമധികം സ്ട്രഗിൾ ചെയ്തിട്ടുളള നരൈന്റെ ഓവറിൽ മൂന്ന് പന്ത് ബാക്കി നിക്കുമ്പോ സ്വയം പ്രൊമോട്ട് ചെയ്ത് വന്നു ധോണി തെളിയിച്ചു ധോണിയുടെ ചങ്കൂറ്റത്തിന്റെ അളവെടുക്കുവാനുള്ള കോലൊന്നും ലോക ക്രിക്കറ്റിൽ ഒരുത്തന്റെയും കയ്യിൽ ഇന്നുമില്ല എന്ന്.
വാംഖടെയിൽ 8 പന്തുകളിൽ നിന്നു നേടിയ കേവലം 17 റൺസുകൾ മാത്രം ആയിരുന്നില്ല അത്, ധോണി എന്ന ഹാർഡ് ഹിറ്ററുടെ ആത്മവിശ്വാസം ഉയർത്തുന്ന എനർജി ഡ്രിങ്ക് അയിരിന്നു ആ 17 റൺസ് .
രണ്ടു ഫോറുകൾ എഡ്ജ് ആയിരുന്നു എങ്കിൽ പോലും ധോണിക്ക് മിഡിൽ ചെയ്യാൻ കഴിഞ്ഞ ഒരേ ഒരു പന്തിനെ സിക്സർ പായിക്കാൻ കഴിഞ്ഞപ്പോൾ ആരാധകർക്കും വരോധികൾക്കും ഒരു പോലെ മനസിലായിക്കഴിഞ്ഞു കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും!!!