ഇന്നലെയുടെ സായാഹ്നത്തിൽ ലൂണയുടെ അസ്സിസ്റ്റിൽ നിന്ന് ഡയസ് വലകുലക്കിയപ്പോൾ മനസിലൂടെ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരം കടന്നു പോവുകയായിരുന്നു . അൽവരോ വാസ്ക്‌സിൻ മുന്നേ ആ 99 ആം നമ്പർ ജേഴ്‌സി അനശ്വരമാക്കിയ ഒരേ ഒരു ജോസു കറിയസ് പ്രിട്ടോ എന്നാ ജോസു.
1993 ഫെബ്രുവരി 27 ന്ന് സ്പെയിനിലെ ലാംഗ്രെയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.സാക്ഷാൽ ലയണൽ മെസ്സി കളി പഠിച്ച ലാ മാസിയിൽ നിന്ന് തന്നെയാണ് ജോസുവും കളിപഠിച്ചത്.ബാർസലോന അണ്ടർ -19 ടീമിലൂടെ പ്രൊഫഷണൽ ഫുട്ബോൾ അരങ്ങേറിയ അദ്ദേഹം 2015-16 സീസണിലായിരുന്നു ബ്ലാസ്റ്റേഴ്‌സിലെത്തിയത്.
ഏത് ഒരു താരത്തെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന മഞ്ഞപ്പട ആരാധകർ അയാളെയും വന്ന സീസൺ മുതൽ അകമഴിഞ്ഞ് സ്നേഹിച്ചു കൊണ്ടിരുന്നു. സ്നേഹത്തിന് പ്രത്യുപകാരം എന്നാ നിലയിൽ അയാൾ ആ മഞ്ഞ ജേഴ്‌സിയിൽ ഒഴുക്കിയത് അയാളുടെ ചോര തന്നെയായിരുന്നു.
ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ തീ പിടിപ്പിക്കുന്ന കുറച്ചു ജോസു ഓർമ്മകളുണ്ട്. ആദ്യത്തെ ഓർമ്മ 2015/16 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലാണ്.കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുകയാണ്.ഇരു ടീമുകളും ആദ്യ ഗോളിന് വേണ്ടി പോരാടുകയായിരുന്നു. രാഹുൽ ഭേക്കെ എടുത്ത ത്രോ പെനാൽറ്റി ബോക്സിലേക്ക് താഴ്ന്നിറുങ്ങുകയാണ്. ബോക്സിലെ കൂട്ടപൊരിച്ചിലിന് ഒടുവിൽ ബോൾ ബോക്സിൻ പുറത്തു കാത്തു നിന്ന ജോസുവിന്റെ കാലുകളിലേക്ക്.അദ്ദേഹത്തിന്റെ ഒരു ബുള്ളറ്റ് വോളി തടയാൻ നോർത്ത് ഈസ്റ്റ് ഗോളി മതിയാകാതെ വന്നു.
അടുത്ത ഓർമ്മ 2016 ഡൽഹി ഡൈനമോസിനെതിരെ നടന്ന സെമി ഫൈനലായിരുന്നു. സമ്മർദ്ദത്തിന്റെ കൊടിമുടിയിൽ ഷൂട്ട് ഔട്ടിൽ അദ്ദേഹം നേടിയ ആ പെനാൽറ്റി ഗോൾ എങ്ങനെ മറക്കാൻ കഴിയും.
കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി നേടിയ 1 ഗോളും ആറു അസ്സിസ്റ്റും പോലും അയാൾ ബ്ലാസ്റ്റേഴ്‌സിൽ ചെലുത്തിയ സ്വാധീനത്തിന്റെ അളവ് കോലാകില്ല . പക്ഷെ ഒരു ഫോൺ കോളിന്റെ അകലത്തിൽ ബ്ലാസ്റ്റേഴ്‌സിലേക്കുള്ള തിരിച്ചു വരവിനു വേണ്ടി കോപ്പ് കൂട്ടുകയാണ് അയാൾ ഇന്ന്.
ഷൈജുവിന്റെ വാക്കുകൾ കടമെടുത്താൽ ലൂണക്ക് മുന്നേ മൈതാനത്തു മാന്ത്രികവിദ്യ കാണിച്ച ഒരു മായാജാലകാരനുണ്ടായിരുന്നു.വാസ്ക്‌സിന് മുന്നേ 99 ആം ജേഴ്സി അനശ്വരമാക്കിയ ഒരു സ്പെയിൻകാരനുണ്ടായിരുന്നു.അവസാനമായി ബ്ലാസ്റ്റേഴ്‌സിനെ സെമിയിലെത്തിച്ച ആ 99 ആം നമ്പർ കാരൻ ഒരായിരം ജന്മദിനാശംസകൾ.