കഴിഞ്ഞ മാസമാണ് ഇന്ത്യൻ ഫുട്ബോൾ അനിശ്ചിതത്വത അവസ്ഥ പുറത്ത് വന്നത്. ഇപ്പോഴും കാര്യങ്ങൾക്ക് മറ്റൊന്നുമില്ല. ഫിഫയുടെ അംഗീകാരം വരെ നഷ്ടമാകുമെന്ന വരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഇപ്പോൾ ഈ അനിശ്ചിതത്വത്ത അവസ്ഥയെ പറ്റി മനസ്സ് തുറക്കുകയാണ് ഡൽഹി ഫുട്ബോൾ പ്രസിഡന്റ്.
3 കോടി രൂപയാണ് ലീഗൽ ഫീസ്. അത് നൽകാതെ യൂത്ത് ഡെവലപ്പ്മെന്റിന് വേണ്ടി ഉപോയിഗിക്കാനാണ് അദ്ദേഹം പറയുന്നത്.Aiff ഫിഫയോട് പരിഹാര മാർഗം നിർദേശിക്കാന് ആവശ്യപെടണമെന്നും അദ്ദേഹം പറയുന്നു.എന്താണ് ഈ അനിശ്ചിതത്വത്ത അവസ്ഥ എന്ന് നമുക്ക് പരിശോധിക്കാം.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2020 നവംബർ 20-ന് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ ഒരു അപേക്ഷ സമർപ്പിച്ചു..2020 ഡിസംബർ 31 ന്ന്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വാർഷിക പൊതു യോഗത്തിലേക്ക് പ്രതിനിധികളെ എങ്ങനെ തെരെഞ്ഞെടുക്കമെന്ന് അറിയാൻ വേണ്ടി ബഹുമാനപെട്ട സുപ്രീം കോടതിക്ക് മുന്നിൽ ഒരു സുവോ മോട്ടോ പെറ്റീഷൻ വെച്ചിരുന്നു.കായിക മന്ത്രാലയം
സുപ്രീം കോടതിയിൽ അടുത്തിടെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സമർപ്പിച്ചത് ഫുട്ബോൾ ഫെഡറേഷൻ സുപ്രീം നൽകിയ അപേക്ഷയിൽ പരാമർശിച്ച വിഷയങ്ങളുടെ ആവർത്തനമല്ലാതെ മറ്റൊന്നുമല്ല.
ഫിഫയുടെയും എഎഫ്‌സിയുടെയും ഭരണഘടന അനുസരിച്ച്, എഐഎഫ്‌എഫിന്റെ കാര്യങ്ങൾ പ്രതിനിധീകരിക്കുന്ന ഒരു തിരഞ്ഞെടുക്കപ്പെട്ട ബോഡി നിർബന്ധമാണ്.ഞങ്ങളുടെ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയിലാണ്. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് പുതിയ പ്രതിനിധികളെ തെരെഞ്ഞെടുക്കാൻ സാധിച്ചിട്ടില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ , AIFF-ന് FIFA, AFC എന്നിവയുമായുള്ള ബന്ധം നഷ്ടപ്പെടും, കൂടാതെ FIFA U-17 ലോകകപ്പ് ഉൾപ്പെടെ ഇന്ത്യയിൽ നടക്കുന്ന ഏതെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാനോ നടത്താനോ കഴിയില്ല.
സുപ്രീം കോടതി നമ്മുടെ ഭരണഘടന അംഗീകരിക്കുകയാണെങ്കിൽ നാളെ തന്നെ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ ഫെഡറേഷൻ കൂടുതൽ സന്തുഷ്ടരാണ്. ഇതിനകം തന്നെ നമ്മുടെ ഭരണഘടന ദേശീയ സ്‌പോർട്‌സ് കോഡിന് അനുസൃതമാണ്.