ഇന്ത്യൻ ഫുട്ബോളിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ഫുട്ബോൾ ആരാധകർ.ഏഷ്യൻ കപ്പ് ക്വാളിഫർ മത്സരങ്ങളുടെ ടിക്കറ്റ് സംബന്ധിച്ച പ്രശ്നത്തിലാണ് ആരാധകരുടെ രോഷം കത്തുന്നത്. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രവർത്തിയിൽ ആരാധകർ ഒട്ടും തൃപ്തരല്ല.
സ്റ്റേഡിയം നിറയ്ക്കണം എന്ന് ആവശ്യപെട്ട കഴിഞ്ഞ ദിവസം ഇന്ത്യൻ ഇതിഹാസ താരം സുനിൽ ചേത്രി രംഗത്ത് വന്നിരുന്നു. നാളെയാണ് ഇന്ത്യയുടെ ഏഷ്യൻ കപ്പ് ക്വാളിഫർ മത്സരങ്ങൾക്ക് തുടക്കമാക്കുന്നത്.കൊൽക്കത്തയാണ് മത്സരങ്ങളുടെ വേദി.
കൊൽക്കത്തയിലെ സാൾട്ട് ലേക്കാണ് നാളത്തെ മത്സരത്തിന്റെ വേദി.ആദ്യം 20000 ഓൺലൈൻ ടിക്കറ്റുകൾ മാത്രമേ വിൽക്കുകയൊള്ളു എന്നായിരുന്നു അസോസിയേഷന്റെ നിലപാട്.50000 ത്തിന് മേൽ ആരാധകർക്ക് കളി കാണാൻ സൗകര്യമൊള്ള സാൾട്ട് ലേക്കിൽ വെറും 20000 പേരോ??.എന്നാണ് ആരാധകരുടെ ചോദ്യം.
ഇപ്പോൾ ഈ പ്രശ്നത്തിന് പരിഹാരം തേടി ഇതിഹാസ താരം സുനിൽ ചേത്രി രംഗത്ത് വന്നിരിക്കുകയാണ്.താരത്തിന്റെ ഇടപെടൽ ഈ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്.20000 മെന്നത് 50000 മാക്കി ഉയർത്തിട്ടിട്ടുണ്ട്.പക്ഷെ ഇപ്പോഴും ഓഫ്‌ലൈൻ ടിക്കറ്റുകൾ ലഭിക്കുമോ എന്ന് വ്യക്തമല്ല