പതിറ്റാണ്ടിന്റെ കാത്തിരിപ്പിന്റെ അവസാനം ഇന്ന് ഇന്ത്യക്ക് കുറിക്കാൻ കഴിയുമോ.ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിന് ഇന്ന് ആരംഭം.2007 ലാണ് അവസാനം ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പര വിജയിച്ചത്.
നിലവിൽ ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ 2-1 ന്ന് മുന്നിലാണ്. കഴിഞ്ഞ വർഷം കൊറോണ കാരണം മാറ്റി വെച്ച പരമ്പരയിലെ അവസാന മത്സരമാണ് ഇന്ന് നടക്കുന്നത്.പരമ്പരയിൽ മുന്നിലാണെകിലും ഇന്ത്യക്ക് അല്ല മേൽകൈ.
മികച്ച ഫോമിലാണ് നിലവിൽ ഇംഗ്ലണ്ട്. ബെൻ സ്റ്റോക്സിനും ബ്രണ്ടൺ മക്കല്ലത്തിനും കീഴിൽ ആക്രമണ ക്രിക്കറ്റ് കളിക്കുന്ന ഇംഗ്ലണ്ടിനെ ഇന്ത്യക്ക് തടയാനാകുമോ.രോഹിത് ശർമയും കെ എൽ രാഹുലും ഇല്ലാത്തത് ഇന്ത്യക്ക് തിരച്ചടിയായേക്കും.
രോഹിത്തിന്റെ അഭാവത്തിൽ ജസ്‌പ്രിത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്.മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് 3:30 ക്ക് ആരംഭിക്കും.മത്സരം ഇംഗ്ലണ്ടിലെ ബിർമിങ്ങാഹമിൽ.
പക്ഷെ ബിർമിങഹാമിലെ കണക്കുകൾ ഇന്ത്യക്കെതിരെയാണ്.കളിച്ച ഏഴു ടെസ്റ്റുകളിൽ ഏഴിലും ഇന്ത്യ ജയിച്ചിട്ടില്ല. ആറു മത്സരങ്ങൾ തോറ്റപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു.ജസ്‌പ്രിത് ബുമ്രയുടെ ഇന്ത്യക്ക് ബിർമിങ്ങാമിൽ ജയിക്കാൻ സാധിക്കുമോ എന്ന് കണ്ടറിയാം.