ഏറെ തള്ളുകൾ കെട്ട് മടുത്തവർ ആണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ. ഓരോ സീസണും തുടങ്ങും മുമ്പ് ഊതി വീർപ്പിച്ച ഹൈഡ്രജൻ ബലൂണുകൾ പോലെ ആണ് ബ്ലാസ്റ്റേഴ്‌സ്.
പ്രതീക്ഷയുടെ വർണ്ണ കാഴ്ചകൾ ഒരുപാട് തരും കളി തുടങ്ങിയാൽ പിന്നെ കെട്ട് പൊട്ടിയ ഹൈഡ്രജൻ ബലൂണുകൾ പോലെ ഫുൾ ടൈം എയറിൽ ആയിരിക്കും! ടീമും കളിക്കാരും ആരാധകരും എല്ലാം ശൂന്യാകാശത്തേക്ക് റോക്കറ്റ് പിടിച്ച് പറക്കുന്ന തിരക്കിൽ ആയിരിക്കും.
എത്ര തോറ്റാലും നെഞ്ചില്ലേറ്റിയവർ തളളിപറയുകില്ല എന്ന വാക്കുകൾ ഒക്കെ ഇപ്പോൾ പഴമൊഴി ആയിക്കഴിഞ്ഞു, ലോകത്തിലെ ഏറ്റവും വലുതും പൗരാണികവും പ്രശസ്തവുമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പോലും തെരുവിൽ ഇറങ്ങി മാനേജ്‌മെന്റിനെ തിരുത്തുന്ന കാഴ്ച ആണ് ഇപ്പോൾ ഫുട്‌ബോൾ ലോകത്ത് കാണുന്നത്.
ബ്ലാസ്റ്റേഴ്‌സ് കപ്പ് അടിക്കുന്ന ഒരു സീസണ് വേണ്ടി കാത്തിരിക്കുന്ന ആരാധകരുടെ ക്ഷമ നശിച്ചു എന്നു വേണം കരുതാൻ, അവർ സംതൃപ്തരല്ല എന്ന് വ്യക്തമായി. അതിന്റെ പ്രതിഫലനം പോലെയാണ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസിന്റെ പ്രതികരണം. വലിയ പേരുകളിലേക്ക് അല്ല നോക്കുന്നത് കളിക്കാരുടെ ക്വാളിറ്റി ആണ് ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു.
കുറച്ചു വമ്പൻ പേരുകൾ പറഞ്ഞു കയ്യടി നേടുന്ന പണി ഇനി ബ്ലാസ്റ്റേഴ്‌സിൽ നടക്കില്ല എന്നു അദ്ദേഹത്തിന് മനസിലായി എന്നു വ്യക്തം. ആരാധകർക്ക് റിസൾട്ട് ആണ് വേണ്ടത് എന്ന് അദ്ദേഹത്തിന് മനസിലായി കഴിഞ്ഞു. വമ്പൻ പേരോ മുമ്പ് കളിച്ച ടീമിന്റെ പാരമ്പര്യമോ നോക്കി ആകില്ല അടുത്ത സീസണിൽ ആളെ എടുക്കുന്നത് എന്നു പറഞ്ഞ അദ്ദേഹം ടീമുമായി ചേർന്ന് കളിച്ചു വേഗത്തിൽ ഫലം തരുന്ന താരങ്ങളെ ആകും സൈൻ ചെയ്യുന്നത് എന്നു വ്യക്‌തമാക്കി.
റിസൾട്ട് ഓറിയന്റഡ് ടീം ആകും അടുത്ത സീസണിൽ എന്നത് അദേഹം ഉറപ്പിച്ചു പറഞ്ഞു. അതേ ആരാധകർ മരണമണി മുഴക്കി തുടങ്ങിയപ്പോൾ ബ്ലാസ്റ്റേഴ്‌സിന് വീണ്ടു വിചാരം വന്നു കഴിഞ്ഞു.