പോയവർഷത്തെ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഫുട്ബോൾ ട്രാൻസ്ഫർ ആയിരുന്നു രണ്ട് പതിറ്റാണ്ട് കാലഘട്ടത്തെ കാറ്റലോണിയ വാസത്തിനുശേഷം സ്പാനിഷ് ക്ലബ്ബിൽ നിന്നും അർജൻറീന സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് വന്നത്. അക്ഷരാർത്ഥത്തിൽ അത് ഫുട്ബോൾ ലോകത്തിന് പിടിച്ചുകുലുക്കി എന്ന് തന്നെ വിശേഷിപ്പിക്കാം.
എന്നാൽ ആ ഒരു മാറ്റം കൊണ്ട് മാധ്യമലോകത്ത് മാറ്റമാണ് പ്രകമ്പനം സൃഷ്ടിക്കപ്പെട്ടത് എന്നാണ് ഒരു സംഘം വിമർശകർ ഇപ്പോൾ ആക്ഷേപിക്കുന്നത്. പി എസ് ജിക്ക് ഇതുവരെയും ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ കൊണ്ട് കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന വിമർശനം ശക്തമായിരിക്കെയാണ് ഇപ്പോൾ മറ്റൊരു വിവാദം കൂടി മെസ്സിയെ ചുറ്റിപ്പറ്റി പരക്കുന്നത്.
ഫ്രഞ്ച് ക്ലബ്ബിന് വേണ്ടി യുവേഫ ചാമ്പ്യൻസ് ലീഗിൽ ലയണൽ മെസ്സിക്ക് ഗോൾ വല ചലിപ്പിക്കാൻ കഴിഞ്ഞു എന്നിരുന്നാലും ഇതുവരെയും ഫ്രഞ്ച് ലീഗിൽ കാര്യമായ ഒരു ലാൻഡ് മാർക്ക് ഉണ്ടാക്കുവാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല എന്ന തരത്തിൽ ഒരു വിവാദം വളരെ നേരത്തെ തന്നെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വന്നിരിക്കുന്നത് കൂടുതൽ ഗുരുതരമായ ഒരു ആരോപണം തന്നെയാണ്.
കാൽമുട്ടിനും ഹാംസ്ട്രിംഗ് പേശികൾക്കും സംഭവിച്ച പരിക്കു മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങൾ അദ്ദേഹം ഫ്രഞ്ച് ക്ലബ്ബിൽ നിന്ന് വിട്ടുനിന്നിരുന്നു. അത് മാത്രവുമല്ല പരിശീലന സെഷനുകളിലും അർജൻറീനൻ സൂപ്പർതാരം പങ്കെടുത്തിരുന്നില്ല ഇതിനിടെ അദ്ദേഹം മാഡ്രിഡ് ലേക്ക് പോയി എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.പ്രസ്തുത പരിക്കുകളുടെ ചികിത്സയ്ക്കുവേണ്ടി ആയിരുന്നു അദ്ദേഹം സ്പാനിഷ് തലസ്ഥാനത്തേക്ക് പോയത് എന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജൻറീന ടീമിൽ താരം ഉണ്ട്. ഉറുഗ്വായ്ക്ക് എതിരെ നടക്കുന്ന ആദ്യ മത്സരത്തിൽ താരം കളിക്കും. ഫ്രഞ്ച് ക്ലബ്ബിൻറെ പരിശീലന സെഷനുകളിൽ നിന്നുപോലും വിട്ടുനിന്ന താരം അർജൻറീനയുടെ പരിശീലന ക്യാമ്പിൽ കടുത്ത പരിശീലനത്തിൽ മുഴുകിയിരിക്കുകയാണ്. പി എസ് ജി യോട് അദ്ദേഹം കാണിച്ചത് ചിറ്റമ്മനയം ആണെന്നും ക്ലബ്ബിനെ അദ്ദേഹം ഇതിലൂടെ ചതിക്കുകയാണ് എന്നുമാണ് വിമർശകരുടെ വാദം.