ഫുട്ബോൾ പ്രേമികൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു വസ്തുതയും യാഥാർത്ഥ്യവും ആണ് ഇത്. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഐതിഹാസിക താരങ്ങളിൽ ഒരാളായ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഖത്തർ ലോകകപ്പിൽ കളിക്കാൻ കഴിഞ്ഞേക്കില്ല. ക്രിസ്ത്യാനോ റൊണാൾഡോയുടെ അവസാന ലോകകപ്പ് എന്ന് പലരും വാഴ്ത്തുന്നു ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ പോർച്ചുഗൽ ഇനി സാധ്യത വളരെ വിരളമാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്ക് എതിരായ പരാജയം പോർച്ചുഗലിന്റെ മാത്രമല്ല ലോക ഫുട്ബോളിന്റെ മുഴുവൻ നഷ്ടമാണോ എന്ന് ആകാംക്ഷയോടെ ആരായുകയാണ് ഫുട്ബോൾ ലോകം. പ്ലേ ഓഫ് എലിമിനേഷൻ മത്സരം കളിച്ചു ഒരു ടീമിന് മാത്രമേ ഖത്തർ ലോകകപ്പിന് യോഗ്യത നേടാൻ കഴിയുകയുള്ളൂ പോർച്ചുഗൽ ഉൾപ്പെടുന്ന ഗ്രൂപ്പിൽ ശേഷിക്കുന്നവർ ചില്ലറക്കാരല്ല.
എലിമിനേഷൻ പ്ലേ ഓഫ് കളിക്കാനുള്ള ടീമുകളുടെ ഫുൾ തിരഞ്ഞെടുത്തപ്പോൾ പോർച്ചുഗലിന് ഒപ്പം പ്രബലരായ ഇറ്റലിയുമുണ്ട്. പിന്നെയുള്ളവർ തുർക്കിയും മാസിഡോണിയ യുമാണ്.
ഈ നാലു ടീമുകളിൽ നിന്നും ഒരു ടീമിനെ മാത്രമേ ഖത്തർ ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ 2016 യൂറോ യൂറോകപ്പ് ചാമ്പ്യൻമാരായ പോർച്ചുഗലും 2020 യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും ഒരേ ഗ്രൂപ്പിലാണ്.
ഇവരിൽ ഒരാൾക്ക് മാത്രമേ ലോകകപ്പിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ ലോകമെമ്പാടും ആരാധകരുള്ള രണ്ടു സൂപ്പർ ടീമുകളിൽനിന്നു ഒരു ടീം പുറത്താക്കുമെന്ന് ഈ നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഉറപ്പായി. അതു പോർച്ചുഗൽ ജർമ്മനിയും എന്ന് മാത്രമേ അറിയുവാൻ ബാക്കിയുള്ളൂ നിലവിലെ സാഹചര്യത്തിൽ ഇറ്റാലിയൻ ടീമിൻറെ ഫോം കണക്കിലെടുത്ത് നോക്കുമ്പോൾ പോർച്ചുഗലിനെ നില വളരെ പരുങ്ങലിലാണ്.
ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്ക് എതിരെ ക്രിസ്ത്യാനോ റൊണാൾഡോ നേടിയ ഗോൾ റഫറി നിഷേധിച്ചില്ലായിരുന്നുവെങ്കിൽ പോർച്ചുഗൽ ഇതിനോടകം തന്നെ യോഗ്യത നേടുമായിരുന്നു. 37 ആം വയസിലേക്ക് കടക്കുന്ന സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് അവസാന ലോകകപ്പ് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. പ്ലേ ഓഫ് മത്സരങ്ങളുടെ ഫലമറിയാൻ അടുത്ത വർഷം മാർച്ച് അവസാനം വരെ കാത്തിരിക്കേണ്ടി വരും.