കറ്റാലൻ ക്ലബ്ബായ ബാഴ്സലോണ കഴിഞ്ഞ ലാലിഗ മത്സരത്തിൽ ശനിയാഴ്ച അലാവസുമായി 1-1 ന് സമനില വഴങ്ങിയിരുന്നു. ഈ മത്സരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബാഴ്സയുടെ അർജന്റീനിയൻ സ്‌ട്രൈക്കറായ സെർജിയോ അഗുറോയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു . ഫുട്ബോൾ ലോകത്തെ ആരാധകരെയെല്ലാം വളരെയധികം സങ്കടത്തിലാഴ്ത്തിയ വാർത്തയായിരുന്നു അത്.
സെർജിയോ അഗ്യൂറോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി, അദ്ദേഹം മാസങ്ങളോളം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബാഴ്സലോണ ക്ലബ് ഒഫീഷ്യൽ ആയി സ്ഥിരീകരിച്ചു.
നെഞ്ചുവേദനയെ തുടർന്ന് സെർജിയോ അഗ്യൂറോ കുറഞ്ഞത് മൂന്ന് മാസമെങ്കിലും പുറത്തിരിക്കുമെന്നാണ് ബാഴ്‌സലോണ തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയത് .
ക്ലബിൽ നിന്നുള്ള ഒരു പ്രസ്താവന ഇങ്ങനെയായിരുന്നു: “ഡോ. ജോസഫ് ബ്രൂഗഡയുടെ രോഗനിർണ്ണയത്തിനും ചികിത്സാ പ്രക്രിയയ്ക്കും സെർജിയോ അഗ്യൂറോ വിധേയനായിട്ടുണ്ട്. അദ്ദേഹത്തെ മത്സരങ്ങളിലേക്കും മറ്റും തിരഞ്ഞെടുക്കാൻ ലഭ്യമല്ല, അടുത്ത മൂന്ന് മാസത്തിനുള്ളിൽ ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുകയും പരിക്കിൽ നിന്നുമുള്ള വീണ്ടെടുക്കൽ പ്രക്രിയ നിർണ്ണയിക്കുകയും ചെയ്യും.” എന്നാണ് ബാഴ്സ അറിയിച്ചിട്ടുള്ളത്.
ആദ്യ പകുതിയിൽ ബാഴ്‌സ സ്‌ട്രൈക്കറായ അഗുറോക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ഹാഫ് ടൈമിനു മുൻപ് സെർജിയോ അഗുറോയെ പിൻവലിച്ചുകൊണ്ട് ഫിലിപ്പ് കുട്ടീഞ്ഞോയെ കളത്തിലേക്കിറക്കുകയും ചെയ്തു. ബാഴ്‌സ v അലാവസ് മത്സരത്തെത്തുടർന്ന് ശനിയാഴ്ച അഗുറോയെ കാർഡിയോളജിക്കൽ മൂല്യനിർണ്ണയത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു .
അഗ്യൂറോയ്ക്ക് എന്താണ് സംഭവിച്ചത് ? അലാവസിനെതിരായ ബാഴ്‌സയുടെ ലാലിഗ പോരാട്ടത്തിൽ ഏകദേശം 40 മിനിറ്റിനുള്ളിൽ തന്നെ അഗ്യൂറോ അസ്വസ്ഥത പ്രകടിപ്പിച്ചു.മുൻ മാഞ്ചസ്റ്റർ സിറ്റി താരത്തിന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും നെഞ്ചിലേക്ക് വിരൽ ചൂണ്ടുകയും ചെയ്തു. തുടർന്ന് ഉടൻ തന്നെ മൈതാനത്തെത്തിയ മെഡിക്കൽ സംഘം അദ്ദേഹത്തെ വിലയിരുത്തി, തുടർന്ന് ആംബുലൻസിൽ സ്റ്റേഡിയം വിട്ടു .
“അഗ്യൂറോയെ കൂട്ടിക്കൊണ്ടുപോയി. ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അയാൾക്ക് അൽപ്പം തലകറക്കമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,” “അദ്ദേഹത്തിന് ശരിക്കും എന്താണ് ഉള്ളത് എന്നറിയാൻ അവർ അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയതായി ഞാൻ ഇപ്പോൾ കണ്ടെത്തി, എനിക്ക് കൂടുതലൊന്നും അറിയില്ല.”- എന്നാണ് ബാഴ്സയുടെ ഇടക്കാല ഹെഡ് കോച്ച് സെർജി ബർജുവൻ പറഞ്ഞത് .
അതേസമയം, 33 കാരനായ സെർജിയോ അഗുറോ കഴിഞ്ഞ സമ്മറിൽ ഒരു ഫ്രീ ട്രാൻസ്ഫറിലാണ് സിറ്റിയിൽ നിന്ന് ബാഴ്സയിൽ ചേർന്നത് , പക്ഷേ കാലിന് പരിക്കേറ്റതിനാൽ സീസണിലെ ആദ്യ രണ്ട് മാസങ്ങൾ അദ്ദേഹത്തിന് നഷ്ടമായി. ഒക്‌ടോബർ മധ്യത്തിൽ അരങ്ങേറ്റം കുറിച്ച അഗ്യൂറോ അതിനുശേഷം ലാ ലിഗയിൽ നാല് മത്സരങ്ങളിലും ചാമ്പ്യൻസ് ലീഗിൽ ഒരു ഗോളും നേടി. മുൻ മാഞ്ചസ്റ്റർ സിറ്റി താരത്തിന് രണ്ട് വർഷത്തെ കരാറാണ് ക്ലബ്ബിൽ ഉള്ളത്.