ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി നാല് ബ്രിട്ടീഷ് പരിശീലകർ. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.
ഈ വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നാല് ബ്രിട്ടീഷ് പരിശീലകരും നാല് സ്പാനിഷ് പരിശീലകരും നിയമിതരാകും. ഓവെൻ കോയ്ലിന്റെ മികച്ച പ്രകടനമാണ് ക്ലബ്ബുകളെ കൂടുതൽ ബ്രിട്ടീഷ് പരിശീലകരെ നിയമിതനക്കാൻ താല്പര്യപെടുത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഇത് ആദ്യമായിയാണ് ഒരു സീസണിൽ തന്നെ നാല് ബ്രിട്ടീഷ് പരിശീലകർ.
നിലവിൽ നാല് സ്പാനിഷ് പരിശീലകർ ഇന്ത്യയിൽ നിയമിതരാണ് . രണ്ട് ബ്രിട്ടീഷ് പരിശീലകരും. ഹൈദരാബാദ് എഫ് സി, എ ടി കെ മോഹൻ ബഗാൻ, എഫ് സി ഗോവ, ഒഡിഷ എഫ് സി എന്നീ ടീമുകൾക്കാണ് സ്പാനിഷ് പരിശീലകർ.മുംബൈ സിറ്റി ബാംഗ്ലൂർ എഫ് സി എന്നീ ടീമുകൾ ബ്രിട്ടീഷ് പരിശീലകരെയും സ്വന്തമാക്കി.
നിലവിൽ ജംഷഡ്പൂർ എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി, ചെന്നൈയിൻ എഫ് സി എന്നീ ടീമുകൾക്കാണ് ഇപ്പോൾ പരിശീലകർ ഇല്ലാത്തത്. ഇവരിൽ രണ്ട് ടീമുകൾ രണ്ട് ബ്രിട്ടീഷ് പരിശീലകരെ സ്വന്തമാക്കുമെന്ന് ഉറപ്പാണ്.അങ്ങനെയെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ആദ്യമായി ഒരു സീസണിൽ നാല് ബ്രിട്ടീഷ് പരിശീലകർ തന്ത്രങ്ങൾ മെനയും.