മാഞ്ചെസ്റ്റെർ യുണൈറ്റഡിന് ടോപ് 4 സ്പോട്ടും തന്റെ രാജ്യത്തിന് വേൾഡ്കപ്പ് ടിക്കറ്റും നേടിക്കൊടുക്കാൻ CR 7 ന്റെ കാലുകൾക്കു ശക്തി പകരുന്നതാകട്ടെ ഈ വിജയം.
മാഞ്ചെസ്റ്റെർ ഡെർബിയിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഇനിയെന്തു എന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് മറ്റൊരു കടുത്ത വെല്ലുവിളി നിറഞ്ഞ മത്സരം അതും ടോട്ടൻഹാമിനെതിരെ.
നിരാശയാകും പ്രകടനം എന്ന് വിചാരിച്ചിരുക്കുമ്പോഴാണ് ശൂന്യതയിൽ നിന്നും ക്രിസ്റ്യാനോയുടെ ലോങ്ങ് റേഞ്ച് ഷോട്ടിൽ നിന്നും യുണൈറ്റഡ് ലീഡ് എടുത്തു മത്സരത്തിൽ മേധാവിത്യം കൊണ്ട് വരുന്നത്.
ഫ്രെഡ് കൊടുത്ത ആ അസ്സിസ്റ് ഒക്കെ ഒരു രക്ഷയും ഇല്ല. യുണൈറ്റഡ് ഗോൾ നേടിയെങ്കിലും ടോട്ടൻഹാം ആക്രമിച്ചു കൊണ്ടേ ഇരുന്നു മത്സരത്തിൽ.
ഒടുവിൽ റ്റെല്ലസിന്റെ ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി കെയ്ൻ സ്‌പെർസിനെ ഒപ്പമെത്തിക്കുമ്പോൾ വീണ്ടും നിരാശ തന്നെയാകും മത്സര ഫലം എന്ന് ഉറപ്പിച്ചു.
എന്നാൽ നിമിഷങ്ങൾക്കകം നടത്തിയ മുന്നേറ്റത്തിനൊടുവിൽ ജെയ്ഡൻ സാഞ്ചോയുടെ ക്രൊസ്സ് ക്രിത്യമായി കൺവെർട് ചെയ്തു CR 7 വീണ്ടും യുണൈറ്റഡിന്റെ ലീഡ് തിരിച്ചു പിടിച്ചു.
മത്സരം ഏതാണ്ട് കൈപ്പിടിയിൽ ആയി എന്ന ഘട്ടത്തിൽ മഗ്യുർ ന്റെ ഓൺ ഗോളിലൂടെ ടോട്ടൻഹാം വീണ്ടും സമനില കണ്ടെത്തുന്നു.
നിരാശ ബാക്കി വെച്ച് മത്സരം സമനിലയിലേക്ക് നീങ്ങും എന്ന ഘട്ടത്തിൽ അലക്സ് ടെല്ലസ് എടുത്ത കോർണർ കിക്കിന് തലവെച്ചു CR 7 യുണൈറ്റഡിന്റെ വിജയഗോളും തന്റെ ഹാട്ട്രിക്ക് ഗോളും കണ്ടെത്തിയതോടെ വരാനിരിക്കുന്ന വലിയ പരീക്ഷണങ്ങൾക്ക് പുത്തൻ ഊർജം പകരുന്നതായി.