ഒരു വശത്ത് പോർച്ചുഗലിന്റെ ലോകകപ്പ് യോഗ്യത തുലാസിലാടുമ്പോൾ മറുവശത്ത് ഗ്ലോബ് സോക്കർ പ്ലെയർ അവാർഡിനു വേണ്ടിയുള്ള വോട്ടെടുപ്പിൽ ലയണൽ മെസ്സിയെ ബഹുദൂരം പിന്നിലാക്കി ക്രിസ്ത്യാനോ റൊണാൾഡോയുടെ അപ്രതീക്ഷിത കുതിപ്പ്. മറ്റുള്ള എല്ലാ പോളിങ്ങുകളിലും ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് മുന്നിൽ ലയണൽ മെസ്സി നിൽക്കുന്നത് കൊണ്ടാണ് ഈ കുതിപ്പ് അപ്രതീക്ഷിതമാകുന്നത്.
യൂറോപ്യൻ അസോസിയേഷൻ ഓഫ് പ്ലെയേഴ്സ് ഏജന്റുമാരുമായി (EFAA) ചേർന്ന് യൂറോപ്യൻ ക്ലബ്ബ് അസോസിയേഷൻ (ECA) സംഘടിപ്പിക്കുകയും ഗ്ലോബ് സോക്കർ എന്ന ഓർഗനൈസേഷൻ വിതരണം ചെയ്യുകയും ചെയ്യുന്ന ഫുട്ബോൾ അവാർഡുകളാണ് ഗ്ലോബ് സോക്കർ അവാർഡുകൾ. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായ് നഗരത്തിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുന്നത്.
ഫുട്ബോൾ ലോകത്തെ പ്രധാനികളായ (FIFA, ECA, UEFA), ലീഗ് ഓഫ് അറബ് എമിറേറ്റ്സ് എന്നിവരുടെ പ്രാതിനികൾ ഈ അവാർഡ് ദാന ചടങ്ങിൽ സന്നിഹിതരാകാറുണ്ട് പ്രമുഖ ലോക ക്ലബ്ബുകൾ, അവരുടെ മാനേജർമാർ എന്നിവരെ ഈ അവാർഡ് പ്രോത്സാഹിപ്പിക്കുന്നു. ട്രാൻസ്ഫറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഫുട്ബോൾ വിപണിയും ഒരു പ്രധാന ലക്ഷ്യമായി ഫുട്ബോൾ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ വികാസങ്ങളും എല്ലാം ഈ അവാർഡ് പരിഗണിക്കാറുണ്ട്.
2021ലെ ഗ്ലോബ് സോക്കർ പ്ലെയർ ഓഫ് ദി ഇയർ അവാർഡ്, നിലവിലെ വോട്ടിംഗ് ലിഡിൽ ലീഡ് ശതമാന നില ഇപ്രകാരമാണ്.
31%: പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ
22%: അർജന്റീനയുടെ ലയണൽ മെസ്സി
20%: ഈജിപ്തിന്റെ മുഹമ്മദ് സലാ
14%: ഫ്രാൻസിന്റെ കരീം ബെൻസെമ
05%: പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കി ..
വോട്ടിംഗ് നിലയിലേ കാര്യങ്ങൾ ഇപ്രകാരം ആണെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ, ജോർജ്ജ് മെൻഡസ് എന്നിവരോടുള്ള പക്ഷപാതത്തിന്റെ പേരിൽ ഈ അവാർഡ് നിശിതമായി വിമർശിക്കപ്പെട്ടു കൊണ്ടിരികുകയാണ്.