അതീവഗുരുതരമായ പരാതി കേരള ബ്ലാസ്റ്റേഴ്സ് ഉന്നയിച്ചിട്ടും പോലും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ബ്ലാസ്റ്റേഴ്സ് നൽകിയ പരാതി മുഖവിലക്കെടുത്തില്ല. വളരെ ഗുരുതരമായ പ്രശ്നം ആയിട്ട് പോലും വ്യക്തമായ ഒരു അന്വേഷണം പോലും പ്രഖ്യാപിക്കുവാൻ ഫുട്ബോൾ ഫെഡറേഷൻ തയ്യാറായില്ല എന്നത് ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് നേരെയുള്ള കടുത്ത അവഗണന തന്നെയാണ്.
ഒഡീഷ ക്കെതിരായ മത്സരത്തിൽ സീസണിൽ കേരളബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ വിജയം കരസ്ഥമാക്കിയ മത്സരത്തിലായിരുന്നു വിവാദമായ സംഭവം ഉണ്ടായത്. ഒഡീഷയുടെ മലേഷ്യൻ മിഡ്ഫീൽഡർ ലിറിഡൻ ക്രാസ്നിക്കി രണ്ടാം ഗോളിന് ശേഷം കെബിഎഫ്സി ക്യാപ്റ്റൻ ജെസൽ കാർനെയ്റോയെ തുപ്പിയതായിരുന്നു പരാതിക്ക് കാരണം . പ്രശാന്തും കൂട്ടരും വിജയം ആഘോഷിക്കുന്നതിനിടെയാണ് സെന്റർ സർക്കിളിന് സമീപം റഫറിയുടെ പുറകിൽ ഈ സംഭവം അരങ്ങേറിയത്.
മലേഷ്യൻ താരത്തിന്റെ ഈ വില കുറഞ്ഞ പ്രവർത്തിക്ക് എതിരെ കേരളബ്ലാസ്റ്റേഴ്സ് അധികൃതർ അതിൻറെ അടുത്ത ദിവസം തന്നെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പരാതി സമർപ്പിച്ചിരുന്നു. എന്നാൽ വിശദമായ പഠനങ്ങൾക്ക് ഒന്നും നൽകാതെ നിഷ്കരുണം ഏകപക്ഷീയമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പരാതി തള്ളിക്കളയുകയായിരുന്നു.
സംഭവം നടക്കുന്നതിന് കൃത്യമായ വീഡിയോ ഫൂട്ടേജ് തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്നാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ പറയുന്നത്. വെറുമൊരു പ്രാഥമിക പരിശോധനയുടെ വെളിച്ചത്തിൽ മാത്രം ബ്ലാസ്റ്റേഴ്സ് നൽകിയ പരാതി അസാധുവായി പ്രഖ്യാപിച്ചത്. ബ്ലാസ്റ്റേഴ്സ് നായകൻ ഇതുവരെ കളിക്കളത്തിൽ പുലർത്തിയിരുന്ന മാന്യതയോടെ പോലും ചെയ്യുന്ന അപമാനമാണ്.
ഏതായാലും ഈയൊരു വിധി പ്രസ്താവനയിൽ ആരാധകരും അധികൃതരും എല്ലാവരും ഒരുപോലെ അസംതൃപ്തരാണ്. കളിക്കളത്തിലെ കാര്യങ്ങൾ വിശദമായി അപഗ്രഥിക്കാൻ ശേഷിയില്ലാത്ത ഒഫീഷ്യലുകൾ തന്നെയാണ് ഇത്തരം പ്രവൃത്തിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗ് നിലവാരം തന്നെ ഇല്ലാതാക്കുന്നത്.