മാഞ്ചസ്റ്റർ യുണൈറ്റഡ് താൽക്കാലിക പരിശീലകനായി കൊണ്ടുവന്ന റാൽഫ് രഗ്നിക്ക് അറബിക് കാലാവധി പൂർത്തിയാക്കിയ ഉടൻതന്നെ മാഞ്ചസ്റ്ററിലെ ചുവന്ന ചെകുത്താന്മാർ പുതിയ സ്ഥിരം പരിശീലന നിയമിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ മാസം ആണ് ഒലെ ഗുന്നർ സോൾസ്ജെയറിനെ പുറത്താക്കുകയും മുൻ ആർബി ലെപ്സിഗ് മാനേജർ റാൽഫ് റാങ്നിക്കിനെ ഇടക്കാല അടിസ്ഥാനത്തിൽ നിയമിക്കുകയും ചെയ്തത്.
അദ്ദേഹത്തിന് ഒരു ദീർഘകാല പരിശീലകനായി തുടരുവാൻ താല്പര്യമില്ല എന്ന് അദ്ദേഹം ചുമതലയേറ്റ പോലെതന്നെ വ്യക്തമാക്കിയതും ആയിരുന്നു അതുകൊണ്ടുതന്നെ ഒരു സ്ഥിരം പരിശീലന വേണ്ടിയുള്ള തിരച്ചിലുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ധൃതഗതിയിൽ ആക്കിയിരിക്കുകയാണ്. അതിനെയാണ് ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് താല്പര്യമുള്ള പരീക്ഷയിൽ അങ്ങനെതന്നെ രംഗത്തിറക്കും അവർ നീക്കങ്ങൾ ആരംഭിക്കുന്നത്.
സിനദീൻ സിദാൻ, മൗറീഷ്യോ പോച്ചെറ്റിനോ എന്നിവരുൾപ്പെടെ വിവിധ പേരുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക ജോലിയുമായി ബന്ധപ്പെട്ടിരിക്കുന്നു.സിനദിൻ സിദാൻ പരിശീലക സ്ഥാനം നിരസിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു “പ്ലാൻ ബി” ഉണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറെ ശ്രദ്ധിക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ ഡീഗോ സിമിയോണിയെ നിയമിക്കാനാണ് പദ്ധതി.
പലപ്പോഴും ക്രിസ്ത്യാനോ റൊണാൾഡോയുടെ എതിരാളി എന്ന് മാധ്യമങ്ങൾ വാഴ്ത്തുന്ന, അതേസമയം കളിക്കളത്തിൽ വൈരാഗ്യം പ്രകടിപ്പിക്കും എങ്കിലും ക്രിസ്ത്യാനോയെ തൻറെ ടീമിൽ ലഭിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന അർജൻറീനക്കാരൻ പരിശീലകൻ ഡീയഗോ സിമി യൂണിയെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ പരിശീലക സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ് സി ക്ക് നിർദ്ദേശിച്ചത് എന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.
എപ്പോഴും ക്രിസ്ത്യാനോ റൊണാൾഡോയുടെ എതിരാളിയായി മാത്രം മാധ്യമങ്ങൾ വാഴ്ത്തുന്ന പരിശീലകന്റെ പേര് ക്രിസ്ത്യാനോ റൊണാൾഡോ നിർദ്ദേശിച്ചു എന്ന വാർത്ത വളരെ ഞെട്ടലോടെയാണ് ഫുട്ബോൾ ലോകം ശ്രവിച്ചിരിക്കുന്നത്. ക്രിസ്ത്യാനോ ഇല്ലായിരുന്നുവെങ്കിൽ തനിക്ക് ഇതിനോടകം നാലു ചാമ്പ്യൻസ് ലീഗ് എങ്കിലും ലഭിക്കുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞ ഉദ്ധരണികൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.